2015ൽ അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഗർഭിണിയായ ബ്രിട്ടീഷ് വിദ്യർത്ഥിനിക്ക് തിരികെ നാട്ടിലെത്താൻ ആഗ്രഹം. ഒമ്പത് മാസം ഗർഭിണിയാണ് ഷമീമ ബീഗം എന്ന 19കാരി. നേരത്തെ ഇവർ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നെങ്കിലും കുട്ടികൾ മരിച്ചതായി ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഷിമീമയുടെ ഭർത്താവ് ഇപ്പോൾ തടവിലുമാണ്. ഇവിടെ എത്തിപ്പെട്ടതിൽ താൻ ദുഃഖിക്കുന്നില്ല. നാലുവർഷം മുമ്പ് ബെത്ത്നൽ ഗ്രീനിൽനിന്നും ഒളിച്ചോടിയ 15കാരി സ്കൂൾ വിദ്യാർത്ഥിനിയല്ല താനിപ്പോൾ. ഷമീമ ബീഗം പറയുന്നു. ഖലീഫ മരിച്ചു. അടിച്ചമർത്തലും അഴിമതിയുമാണിപ്പോൾ ഐഎസിൽ നടക്കുന്നത്. അവർ വിജയിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ഷമീമ ബീഗം പറഞ്ഞു.
എന്നെപ്പറ്റി തന്റെ വീട്ടുകാർ ചിന്തിക്കുന്നതെന്താണെന്നൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ വായിച്ചിരുന്നു. തന്റെ കുട്ടിക്ക് ജന്മം നൽകാനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഷമീമ പറഞ്ഞു. അതുമാത്രമാണ് താനിപ്പോൾ ആഗ്രഹിക്കുന്നത്. വീട്ടിൽ എത്തുന്നതിനുവേണ്ടി താൻ എന്തുവേണമെങ്കിലും ചെയ്യാമെന്നും കുഞ്ഞിനൊപ്പം ശാന്തമായി ജീവിക്കാൻ മാത്രമാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
ഖദീസ സുൽത്താന, അമീറ അബ്ബാസ് എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഷമീമ സിറിയയിൽ എത്തിയത്. ബെത്ത്നൽ ഗ്രീൻ അക്കാദമിയിലാണ് ഇവർ പഠിച്ചിരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേരുന്നതിനായി ഇവർ നാടുവിട്ടത്. മൂവരും വിദേശികളായ ഐഎസ് ഭീകരരെയാണ് വിവാഹം കഴിച്ചത്.
എന്നെപ്പറ്റി തന്റെ വീട്ടുകാർ ചിന്തിക്കുന്നതെന്താണെന്നൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ വായിച്ചിരുന്നു. തന്റെ കുട്ടിക്ക് ജന്മം നൽകാനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഷമീമ പറഞ്ഞു. അതുമാത്രമാണ് താനിപ്പോൾ ആഗ്രഹിക്കുന്നത്. വീട്ടിൽ എത്തുന്നതിനുവേണ്ടി താൻ എന്തുവേണമെങ്കിലും ചെയ്യാമെന്നും കുഞ്ഞിനൊപ്പം ശാന്തമായി ജീവിക്കാൻ മാത്രമാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
ഖദീസ സുൽത്താന, അമീറ അബ്ബാസ് എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഷമീമ സിറിയയിൽ എത്തിയത്. ബെത്ത്നൽ ഗ്രീൻ അക്കാദമിയിലാണ് ഇവർ പഠിച്ചിരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേരുന്നതിനായി ഇവർ നാടുവിട്ടത്. മൂവരും വിദേശികളായ ഐഎസ് ഭീകരരെയാണ് വിവാഹം കഴിച്ചത്.