കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ 7000 ഏക്കര്‍ വനം കത്തിനശിക്കാന്‍ കാരണം പ്രദേശവാസികളില്‍ ഒരാളുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വെളിപ്പെടുത്തുന്ന 'ജെന്‍ഡര്‍ റിവീല്‍' പാര്‍ട്ടിക്കൊപ്പം നടത്തിയ കരിമരുന്ന് പ്രയോഗമാണ് തീപടരാന് കാരണമായതെന്നാണ് സ്ഥിരീകരണം.
Also Read : കങ്കണയ്ക്ക് Y+ സുരക്ഷ: പത്ത് സായുധ കമാന്‍ഡോകള്‍; അമിത് ഷായ്ക്ക് നന്ദി
ശനിയാഴ്ച്ച രാവിലെ മുതല്‍ തുടങ്ങിയ തീ അണയ്ക്കാന്‍ 500ല്‍ അധികം ഉദ്യോഗസ്ഥരാണ് പരിശ്രമിക്കുന്നത്. 7000 ഏക്കറോളം വനം കത്തിയതിന് പിന്നാലെ എല്‍ ദോറാഡോ മേഖലയില്‍ നിന്ന് നിരവധി കുടുംബങ്ങളും പ്രാണരക്ഷാര്‍ഥം രക്ഷപെട്ടു തുടങ്ങി - യുഎസ് വാര്‍ത്താ ചാനല്‍ സിബിഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read: "ചാണകത്തിലും മണ്ണിലുമുള്ള ബാല്യം, കൊറോണ വരില്ല"
അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം കുറ്റകരമല്ല. ഇത് വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ ഇവിടെ സാധാരണവുമാണ്. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കുട്ടി ആണാണെങ്കില്‍ നീല നിറത്തും പെണ്‍കുട്ടിയാണെങ്കില്‍ പിങ്ക് നിറത്തിലുമുള്ള കരിമരുന്ന് പ്രയോഗം നടത്താറുണ്ട്. അശ്രദ്ധമായി കൈകാര്യം ചെയ്ത ഇത്തരമൊരു രാസവസ്തു വലിയ തീപിടിത്തത്തില്‍ കലാശിച്ചെന്നാണ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Also Read: ഇസ്ലാമിക നിയമങ്ങൾ പുറത്ത്, പുതിയ ഉദയം കാത്ത് രാജ്യം
3000 പേര് ഇതിനോടകം മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയുമാണ്. ഇതുവരെ വെറും അഞ്ച് ശതമാനം മാത്രമേ തീയണയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ - സിബിഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read : കങ്കണയ്ക്ക് Y+ സുരക്ഷ: പത്ത് സായുധ കമാന്‍ഡോകള്‍; അമിത് ഷായ്ക്ക് നന്ദി
ശനിയാഴ്ച്ച രാവിലെ മുതല്‍ തുടങ്ങിയ തീ അണയ്ക്കാന്‍ 500ല്‍ അധികം ഉദ്യോഗസ്ഥരാണ് പരിശ്രമിക്കുന്നത്. 7000 ഏക്കറോളം വനം കത്തിയതിന് പിന്നാലെ എല്‍ ദോറാഡോ മേഖലയില്‍ നിന്ന് നിരവധി കുടുംബങ്ങളും പ്രാണരക്ഷാര്‍ഥം രക്ഷപെട്ടു തുടങ്ങി - യുഎസ് വാര്‍ത്താ ചാനല്‍ സിബിഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read: "ചാണകത്തിലും മണ്ണിലുമുള്ള ബാല്യം, കൊറോണ വരില്ല"
അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം കുറ്റകരമല്ല. ഇത് വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ ഇവിടെ സാധാരണവുമാണ്. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കുട്ടി ആണാണെങ്കില്‍ നീല നിറത്തും പെണ്‍കുട്ടിയാണെങ്കില്‍ പിങ്ക് നിറത്തിലുമുള്ള കരിമരുന്ന് പ്രയോഗം നടത്താറുണ്ട്. അശ്രദ്ധമായി കൈകാര്യം ചെയ്ത ഇത്തരമൊരു രാസവസ്തു വലിയ തീപിടിത്തത്തില്‍ കലാശിച്ചെന്നാണ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Also Read: ഇസ്ലാമിക നിയമങ്ങൾ പുറത്ത്, പുതിയ ഉദയം കാത്ത് രാജ്യം
3000 പേര് ഇതിനോടകം മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയുമാണ്. ഇതുവരെ വെറും അഞ്ച് ശതമാനം മാത്രമേ തീയണയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ - സിബിഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു.