ആപ്പ്ജില്ല

10 മാസം പ്രായമുള്ള കുഞ്ഞുവാവയ്ക്ക് ആയുസ് ഏതാനും മണിക്കൂറുകള്‍ മാത്രം

കോടതിവിധിയനുസരിച്ച് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എടുത്തുമാറ്റും

TNN 2 Jul 2017, 6:54 pm
ലണ്ടൻ: അപൂര്‍വ ജനിതക രോഗം ബാധിച്ച കുഞ്ഞുവാവയ്‍ക്ക് ആയുസ് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഡോക്ടര്‍മാര്‍ എടുത്തുമാറ്റുന്നതോടെ ചാര്‍ലി ഗാര്‍ഡ് എന്ന 10 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരണത്തിനു കീഴടങ്ങും. ചാര്‍ലിക്ക് ചികിത്സ ലഭ്യമാക്കാനായി നടത്തിയ നിയമപോരാട്ടവും പരാജയപ്പെട്ടതോടെ തങ്ങളുടെ കണ്‍മുന്നില്‍വെച്ച് അവനെ മരണത്തിന് വിട്ടുകൊടുക്കുക എന്ന അസഹ്യമായ യാഥാര്‍ത്ഥ്യമാണ് മാതാപിതാക്കളുടെ മുന്നിലുള്ളത്.
Samayam Malayalam charlie gards parents given extra time to say goodbye before life support turned off
10 മാസം പ്രായമുള്ള കുഞ്ഞുവാവയ്ക്ക് ആയുസ് ഏതാനും മണിക്കൂറുകള്‍ മാത്രം


ലണ്ടന്‍ സ്വദേശികളായ കോണി യേറ്റ്സിന്‍റെയും ക്രിസ് ഗാര്‍ഡിന്‍റെയും മകനായ ചാര്‍ലിക്ക് മൈറ്റോകോണ്‍ഡ്രിയല്‍ ഡിപ്ലീഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണ്. പേശികള്‍ ദുര്‍ബലമാവുകയും തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിച്ചുപോവുകയും ചെയ്യുന്നതാണ് രോഗത്തിന്‍റെ ഫലം.

ഈ അസുഖത്തിന് ഫലപ്രദമായ ചികിത്സ ഇല്ല. അമേരിക്കയില്‍ പരീക്ഷണാര്‍ത്ഥമുള്ള ചികിത്സ ലഭ്യമാണെന്നറിഞ്ഞപ്പോള്‍ കോണിയും ക്രിസും ചാര്‍ലിയെ അവിടെ കൊണ്ടുപോയി ചികിത്സിക്കാന്‍ തീരുമാനിച്ചു. ചികിത്സയ്ക്ക് ക്രൗഡ് ഫണ്ടിങ്ങിനായി ഒരു പേജ് തുടങ്ങി ധനസമാഹരണവും നടത്തി. എന്നാല്‍ ചികിത്സകൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍പോകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഇത് കോടതിയുടെ പരിഗണനയിലെത്തി.

കോടതിവിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മാതാപിതാക്കള്‍ നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചാര്‍ലിക്ക് ചികിത്സ നല്‍കണമെന്ന അവരുടെ വാദം യൂറോപ്യന്‍ മനുഷ്യാവകാശ കോടതി നിരസിച്ചു. കോടതിവിധി പ്രകാരം ചാര്‍ലിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്‍ച എടുത്തുമാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചെങ്കിലും മകനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി തീരുമാനം മാറ്റുകയായിരുന്നു.

Charlie Gard’s parents given extra time to say goodbye before life support turned off

The parents of terminally ill baby Charlie Gard have been given extra time to make ‘precious memories’ with their son before his life support is switched off.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്