ലണ്ടൻ: ലോകത്തെ ഫാസ്റ്റ് ഫുഡ് ഭീമനായ കെൻറക്കി ഫ്രൈഡ് ചിക്കൻെറ (കെ.എഫ്.സി) ബ്രിട്ടണിലെ 600ലധികം ഔട്ട്‍ലറ്റുകൾ താൽക്കാലികമായി പൂട്ടി. ചിക്കൻ സ്റ്റോക്ക് തീർന്നതോടെയാണ് ഔട്ട്‍ലറ്റുകൾ പൂട്ടിയത്. ചിക്കൻ വിതരണത്തിനായി കെ.എഫ്.സിയുമായി പുതിയ കരാറിൽ ഏർപ്പെട്ട ഡി.എച്ച്.എൽ കമ്പനിയാണ് ആഗോള ഭീമനെ വെട്ടിലാക്കിയത്.
ഡി.എച്ച്.എൽ കമ്പനിക്ക് ആവശ്യത്തിനുള്ള ചിക്കൻ എത്തിക്കാനായില്ല. ഇതാണ് വൻ പ്രതിസന്ധിക്ക് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എഫ്.സി ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ബിഡ്‍വെസ്‍റ്റുമായിട്ടായിരുന്നു നേരത്തെ കെ.എഫ്.സിയുടെ കരാർ. ഇത് അവസാനിപ്പിച്ചാണ് ഡി.എച്ച്.എല്ലുമായി പുതിയ കരാറിൽ ഏർപ്പെട്ടത്.
"ഗുണത്തിൻെറയും നിലവാരത്തിൻെറയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കെ.എഫ്.സി തയ്യാറല്ല. അത് കൊണ്ടാണ് ചില ഔട്ട്‍ലറ്റുകൾ പൂട്ടാൻ തീരുമാനിച്ചത്. മറ്റുള്ള ഔട്ട്‍ലറ്റുകളിൽ എല്ലാ മെനുവും താൽക്കാലികമായി ലഭ്യമായിരിക്കുകയില്ല," കെ.എഫ്.സി ട്വിറ്ററിലൂടെ അറിയിച്ചു. കുറഞ്ഞത് ഒരാഴ്ചയോടെയെങ്കിലും ഔട്ട്‍ലറ്റുകൾ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് കെ.എഫ്.സി.
ഡി.എച്ച്.എൽ കമ്പനിക്ക് ആവശ്യത്തിനുള്ള ചിക്കൻ എത്തിക്കാനായില്ല. ഇതാണ് വൻ പ്രതിസന്ധിക്ക് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എഫ്.സി ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ബിഡ്‍വെസ്‍റ്റുമായിട്ടായിരുന്നു നേരത്തെ കെ.എഫ്.സിയുടെ കരാർ. ഇത് അവസാനിപ്പിച്ചാണ് ഡി.എച്ച്.എല്ലുമായി പുതിയ കരാറിൽ ഏർപ്പെട്ടത്.
"ഗുണത്തിൻെറയും നിലവാരത്തിൻെറയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കെ.എഫ്.സി തയ്യാറല്ല. അത് കൊണ്ടാണ് ചില ഔട്ട്‍ലറ്റുകൾ പൂട്ടാൻ തീരുമാനിച്ചത്. മറ്റുള്ള ഔട്ട്‍ലറ്റുകളിൽ എല്ലാ മെനുവും താൽക്കാലികമായി ലഭ്യമായിരിക്കുകയില്ല," കെ.എഫ്.സി ട്വിറ്ററിലൂടെ അറിയിച്ചു. കുറഞ്ഞത് ഒരാഴ്ചയോടെയെങ്കിലും ഔട്ട്‍ലറ്റുകൾ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് കെ.എഫ്.സി.