സിഡ്നി: ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് വത്തിക്കാനിലെ ബിഷപ്പ് ജോർജ്ജ് പെല്ലിനെ മൂന്ന് വർഷവും എട്ട്മാസവും തടവിന് ശിക്ഷിച്ചു. ഇരട്ട ആൺകുട്ടികളുടെ ജീവിതത്തെ ബിഷപ്പിന്റെ പ്രവർത്തി വളരെ മോശമായി ബാധിച്ചെന്ന് ജഡ്ജി പീറ്റർ കിഡ്ഡ് പറഞ്ഞു. 77കാരനാണ് ബിഷപ്പ്. 1996ലാണ് കേസിനാസ്പദമായ സംഭവം. ആർച്ച് ബിഷപ്പ് സ്ഥാനം വഹിക്കവെ സെന്റ് പാട്രിക് കത്തീഡ്രലിൽ ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം പതിമൂന്നുകാരന്മാരായ അൾത്താര ബാലന്മാരെ ജോർജ്ജ് പെൽ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത ബാലന്മാരെയാണ് ബിഷപ്പ് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ ബിഷപ്പാണ് പെൽ. വത്തിക്കാൻ ട്രഷററും മാർപ്പാപ്പയുടെ ഉപദേഷ്ടാവുമായിരുന്നു ഇയാൾ. ലൈംഗിക കേസിൽ ഉൾപ്പെട്ടതോടെ ഇയാളെ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത ബാലന്മാരെയാണ് ബിഷപ്പ് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ ബിഷപ്പാണ് പെൽ. വത്തിക്കാൻ ട്രഷററും മാർപ്പാപ്പയുടെ ഉപദേഷ്ടാവുമായിരുന്നു ഇയാൾ. ലൈംഗിക കേസിൽ ഉൾപ്പെട്ടതോടെ ഇയാളെ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.