യുഎസ്: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ വീണ്ടും ചൈന എതിര്‍ത്തു. ഐക്യരാഷ്ട്ര സഭയിൽ ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ കൊണ്ടവന്ന പ്രമേയത്തെയാണ് തുടര്‍ച്ചയായ നാലാം തവണയും ചൈന എതിര്‍ത്തത്. സമവായ നീക്കങ്ങള്‍ കൊണ്ടുമാത്രമേ കശ്മീര്‍ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ചൈനയുടെ നിലപാട് ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 നാണ് യുഎന്നിൽ ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് നിലപാട് അറിയിക്കാൻ ഉപരോധസമിതിയിലെ അംഗരാജ്യങ്ങളോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇന്നലെ രാത്രി 12.30 ന് നടന്ന വോട്ടെടുപ്പിലാണ് പ്രമേയത്തെ എതിര്‍ത്ത് വീറ്റോ അധികാരമുള്ള ചൈന വീണ്ടും രംഗത്തുവരുന്നത്.
മസൂര്‍ അസറിനെതിരെയുള്ള പ്രമേയം പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇതിനുവേണ്ടി സാധ്യമായ സമ്മര്‍ദ്ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ വ്യക്തമാക്കി.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് ഫ്രാൻസാണ്. യുഎസ്, യുകെ, റഷ്യ, ആസ്ട്രേലിയ, ജർമ്മനി, പോളണ്ട്, ഇറ്റലി, ജപ്പാൻ, ബെൽജിയം എന്നീ രാജ്യങ്ങൾ പിന്തുണച്ചിരുന്നു. പുൽവാമ ആക്രമണത്തെ യുഎൻ അപലപിച്ചിരുന്നു. ഇതിൽ ശക്തമായ സമ്മർദ്ദവുമായി യുഎസ് രംഗത്തുവരികയും ചെയ്തിരുന്നു.
2009, 2016, 2017 എന്നീ വർഷങ്ങളിലാണ് മസൂദ് അസറിനെതിരെയുള്ള പ്രമേയത്തെ ചൈന നേരത്തെ എതിർത്തത്.
മസൂര്‍ അസറിനെതിരെയുള്ള പ്രമേയം പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇതിനുവേണ്ടി സാധ്യമായ സമ്മര്‍ദ്ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ വ്യക്തമാക്കി.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് ഫ്രാൻസാണ്. യുഎസ്, യുകെ, റഷ്യ, ആസ്ട്രേലിയ, ജർമ്മനി, പോളണ്ട്, ഇറ്റലി, ജപ്പാൻ, ബെൽജിയം എന്നീ രാജ്യങ്ങൾ പിന്തുണച്ചിരുന്നു. പുൽവാമ ആക്രമണത്തെ യുഎൻ അപലപിച്ചിരുന്നു. ഇതിൽ ശക്തമായ സമ്മർദ്ദവുമായി യുഎസ് രംഗത്തുവരികയും ചെയ്തിരുന്നു.
2009, 2016, 2017 എന്നീ വർഷങ്ങളിലാണ് മസൂദ് അസറിനെതിരെയുള്ള പ്രമേയത്തെ ചൈന നേരത്തെ എതിർത്തത്.