ബീജിങ്: പാക് അധിനിവേശ കശ്മീര്‍ വഴി കടന്നു പോകുന്ന ചൈന - പാക്കിസ്ഥാൻ സാമ്പത്തി ഇടനാഴിയെ സംബന്ധിച്ച് ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സംസാരിച്ചു തീര്‍ക്കാൻ തയ്യാറാണെന്ന് ചൈന. പദ്ധതിയെക്കുറിച്ച് ഇന്ത്യയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കാൻ ചര്‍ച്ചയാകാമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവക്താവ് ഹുവാ ചുനിങ് അറിയിച്ചു.
വിഷയത്തിൽ ചൈനയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ പരസ്പരബഹുമാനത്തോടെ പരിഹരിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത് മേഖലയിലെ സുപ്രധാനപദ്ധതിയാണെന്നും മൂന്നാമതൊരാളെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ചൈന അറിയിച്ചു. ഇക്കാര്യങ്ങള്‍ ഇന്ത്യ മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും വക്താവ് പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു ഇന്ത്യ പദ്ധതിയെ തുടക്കം മുതലേ എതിർക്കുന്നുണ്ട്. ചൈനയിലെ സിൻജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണു ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി.
വിഷയത്തിൽ ചൈനയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ പരസ്പരബഹുമാനത്തോടെ പരിഹരിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത് മേഖലയിലെ സുപ്രധാനപദ്ധതിയാണെന്നും മൂന്നാമതൊരാളെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ചൈന അറിയിച്ചു. ഇക്കാര്യങ്ങള്‍ ഇന്ത്യ മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും വക്താവ് പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു ഇന്ത്യ പദ്ധതിയെ തുടക്കം മുതലേ എതിർക്കുന്നുണ്ട്. ചൈനയിലെ സിൻജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണു ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി.