ബെയ്ജിങ്: രണ്ടു ദിവസത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സന്ദര്‍ശനം നടത്തിയതായി ചൈന വെളിപ്പെടുത്തി. പ്രസിഡന്റ് ഷീ ചിൻപിങ്ങും കിമ്മും കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക ഏജൻസിയായ സിൻഹുവ അറിയിച്ചു. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ഇവിടെയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം, ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ചിൻപിങ്ങിന് ഉറപ്പുനൽകിയെന്ന് ചൈന വാർത്തക്കുറിപ്പിൽ അറിയിച്ചു. ഷീ ചിൻപിങ്ങുമായി വിജയകരമായ ചർച്ച നടത്താൻ സാധിച്ചുവെന്ന് കിം ജോങ് ഉൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ടു ചെയ്യുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയൻ പെനിസുലയിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.യുഎസുമായി ചർച്ച നടത്തുന്നതിനും ആവശ്യമെങ്കിൽ ഉച്ചകോടി സംഘടിപ്പിക്കുന്നതിനും തയാറാണെന്നും കിം പറഞ്ഞു. 2011ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടർന്ന് അധികാരമേറ്റ ശേഷമുള്ള ഉന്നിന്റെ ആദ്യ വിദേശ സന്ദർശനമാണ് ചൈനയിലേത്.
അതേസമയം, ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ചിൻപിങ്ങിന് ഉറപ്പുനൽകിയെന്ന് ചൈന വാർത്തക്കുറിപ്പിൽ അറിയിച്ചു. ഷീ ചിൻപിങ്ങുമായി വിജയകരമായ ചർച്ച നടത്താൻ സാധിച്ചുവെന്ന് കിം ജോങ് ഉൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ടു ചെയ്യുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയൻ പെനിസുലയിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.യുഎസുമായി ചർച്ച നടത്തുന്നതിനും ആവശ്യമെങ്കിൽ ഉച്ചകോടി സംഘടിപ്പിക്കുന്നതിനും തയാറാണെന്നും കിം പറഞ്ഞു. 2011ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടർന്ന് അധികാരമേറ്റ ശേഷമുള്ള ഉന്നിന്റെ ആദ്യ വിദേശ സന്ദർശനമാണ് ചൈനയിലേത്.