ആപ്പ്ജില്ല

മസൂദ് അസറിനെ ആഗോളഭീകരനാക്കുന്നത് ചൈന വീണ്ടും എതിർത്തേക്കും

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദി നേതാവായ മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തണമെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ ഫെബ്രുവരി 27ന് ആവശ്യമുയര്‍ത്തിയിരുന്നു. ഇതിനെതിരെ എതിര്‍വാദങ്ങൾ ഉന്നയിക്കാൻ 24 മണിക്കൂറിൽ താഴെ സമയം മാത്രമാണുള്ളത്

Samayam Malayalam 13 Mar 2019, 5:06 pm

ഹൈലൈറ്റ്:

  • മസൂദ് അസറിനെതിരെ നടപടിയെടുക്കുന്നതിനെ ചൈന എതിര്‍ത്തേക്കുമെന്ന് സൂചന
  • ചൈനീസ് വിദേശകാര്യ വക്താവിന്‍റെ മറുപടിയിൽ ദുസ്സൂചന
  • മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന മുൻപും എതിര്‍ത്തിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam masood_azhar.
ബീജിങ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനാക്കുന്നതിനെ യുഎൻ രക്ഷാ സമിതിയിൽ എതിര്‍ത്തേക്കുമെന്ന സൂചന നല്‍കി ചെന. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേയാണ് പാക് അനുകൂല തീരുമാനമെടുത്തേക്കുമെന്ന സൂചനയുമായി ചൈന രംഗത്തെത്തുന്നത്. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദി നേതാവായ മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തണമെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ ഫെബ്രുവരി 27ന് ആവശ്യമുയര്‍ത്തിയിരുന്നു. ഇതിനെതിരെ എതിര്‍വാദങ്ങൾ ഉന്നയിക്കാൻ 24 മണിക്കൂറിൽ താഴെ സമയം മാത്രമാണുള്ളത്. ഇതിനു ശേഷം പ്രമേയത്തിൽ അന്തിമതീരുമാനമാകും. ഇതിനിടെയിലാണ് ചൈനയുടെ പ്രതികരണം.

യുഎൻ രക്ഷാസമിതിയുടെ 1267-ാം യോഗത്തിൽ പങ്കെടുക്കുമെന്നും ഉത്തരവാദിത്തത്തോടെയുള്ള നിലപാടെടുക്കുന്നത് തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും ആവശ്യം മുൻപും ചൈന തള്ളിയിരുന്നു. യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള രാജ്യമാണ് ചൈന. തീരുമാനം എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമാകണമെന്നാണ് ചൈനയുടെ നിലപാട്.

ഉത്തരവാദിത്തത്തോടെയുള്ള നിലപാടായിരിക്കും ചൈന സ്വീകരിക്കുകയെന്നും തങ്ങളുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളുമായി ആലോചിച്ച് ഈ വിഷയം കൃത്യമായി കൈകാര്യം ചെയ്യുമെന്നും ചൈനീസ് വക്താവ് പറഞ്ഞു. മാര്‍ച്ച് 13ന് ചേരുന്ന യോഗത്തിന് മുന്നോടിയായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്