ആപ്പ്ജില്ല

ചൈന പഠിക്കുന്നില്ല; മാംസ ചന്ത തുറന്നു; വിൽപ്പനയ്ക്ക് പട്ടിയിറച്ചി, ഈനാംപേച്ചി...

ലോകമെമ്പാടും ഭീതി പടർത്തുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരാനിടയായത് വുഹാനിലെ മാംസ മാർക്കറ്റാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാർക്കറ്റുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

Samayam Malayalam 31 Mar 2020, 8:42 pm
Samayam Malayalam china

വാഷിംഗ്ടൺ: ലോകമെമ്പാടും ഭീതി പടർത്തി കൊറോണ വൈറസ് പടരുന്നതിനിടെ ചൈനയിലെ കുപ്രസിദ്ധ മാംസ ചന്ത വീണ്ടും തുറന്നു. വവ്വാലുകളെയും പട്ടിയിറച്ചിയും ഈനാംപേച്ചി ഇറച്ചിയും വിൽക്കുന്ന ചന്തയാണ് വീണ്ടും തുറന്നത്. വവ്വാലുകളിൽ നിന്ന് മറ്റ് മൃഗത്തിലേക്ക് പടർന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ശാസ്ത്രജ്ഞർ പറയുന്ന സമയത്താണ് വീണ്ടും മാർക്കറ്റ് തുറന്നിരിക്കുന്നത്.

ചൈനയിലെ ഹുബെ പ്രവിശ്യയിലെ 55 കാരനായ ഒരാൾക്കാണ് രോഗബാധ ആദ്യമുണ്ടായതെന്നും ഇത്തരത്തിലുള്ള മാംസ മാർക്കറ്റിൽ നിന്നാണ് രോഗം പടർന്നതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊവിഡ്-19 വ്യാപനം തടയാൻ ലോകരാജ്യങ്ങൾ ശ്രമിക്കവേ വീണ്ടും മാംസ മാർക്കറ്റ് തുറന്നത് അപകടകരമായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: സൗജന്യ റേഷൻ നാളെ മുതൽ; വിതരണം കാർഡ് നമ്പർ വെച്ച് ക്രമീകരണത്തിലൂടെ

കൊറോണ വൈറസ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന അതേ രീതിയിൽ തന്നെയാണ് വിപണികൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം മാർക്കറ്റുകൾ ഗാർഡുകളുടെ നിരീക്ഷണത്തിലുമാണ് പ്രവർത്തിക്കുന്നത്. രക്തം കലർന്നവയുടെ ചിത്രങ്ങൾ പകർത്തുന്നില്ലെന്ന് ഇവർ ഉറപ്പാക്കുന്നുണ്ട്.

വുഹാനിലെ സീഫുഡ് മാർക്കറ്റാണ് കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതുവരെയുള്ള പഠനങ്ങളും വിരൽചൂണ്ടുന്നത് ഇക്കാര്യത്തിലേക്ക് തന്നെയാണ്. ലോകാരോഗ്യ സംഘടന ജനുവരി 12ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം പറഞ്ഞിരുന്നു. നാല് മാസം മുമ്പ് വുഹാനിൽ പൊട്ടിപുറപ്പെട്ട വൈറസിനെത്തുടർന്ന് മുപ്പത്തൊമ്പതിനായിരത്തിലധികം ആളുകൾക്കാണ് ഇതുവരെയും ജീവൻ നഷ്ടപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്