ആപ്പ്ജില്ല

പ്രതികാരവുമായി ചൈന; ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് അടപ്പിച്ച് ചൈനീസ് ഭരണകൂടം

യുഎസിന് തന്ത്രപ്രധാനമായ ചെങ്ദുവിലെ കോൺസുലേറ്റ് അടയ്ക്കാനാണ് ചൈനയുടെ ഉത്തരവ്. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചതിനു പിന്നാലെയാണ് പ്രതികാര നടപടി.

Samayam Malayalam 24 Jul 2020, 6:11 pm
ബെയ്ജിങ്: യുഎസിലെ ചൈനീസ് നയതന്ത്ര കാര്യാലയം അടപ്പിച്ചതിന് പ്രതികാര നടപടിയുമായി ചൈന. ചൈനീസ് നഗരമായ ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് അടയ്ക്കാൻ ചൈനീസ് ഭരണകൂടം ഉത്തരവിട്ടു. തന്ത്രപ്രധാന വിഷയങ്ങളിൽ ചൈനയും യുഎസും തമ്മിലുള്ള കലഹം തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. യുഎസ് നഗരമായ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് ഈയാഴ്ച ആദ്യം യുഎസ് ഭരണകൂടം അടച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് തങ്ങളുടെ നടപടിയെന്നാണ് ചൈനയുടെ വിശദീകരണം.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊവിഡ്-19 രോഗവ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ യുഎസ് ഫെ‍ഡറൽ സര്‍ക്കാര്‍ ചൈനയ്ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കൊവിഡ്-19 ലോകമെങ്ങും വ്യാപിക്കാൻ കാരണം ചൈനയാണെന്ന ആരോപണവുമായി ഏറ്റവുമാദ്യം രംഗത്തെത്തിയത് യുഎസായിരുന്നു. ഇതിനു പിന്നാലെ ചൈനയ്ക്കെതിരെ വിവിധ വിഷയങ്ങളിൽ ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു. ദക്ഷിണ ചൈനാക്കടലിൻ്റെ നിയന്ത്രണം സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. കൊവിഡ്-19 വാക്സിൻ ഗവേഷണവുമായി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൈന മോഷ്ടിച്ചെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൂസ്റ്റണിലെ കോൺസുലേറ്റ് അടപ്പിക്കുന്നത് എന്നായിരുന്നു വിശദീകരണം.

Also Read: കേരളത്തിൽ ഇന്ന് 885 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 968 രോഗമുക്തി

കൂടുതൽ ഏകാധികാര സ്വഭാവിത്തേയ്ക്ക് മാറുന്ന ചൈന ലോകത്ത് എല്ലായിടത്തും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നായിരുന്നു മൈക്ക് പോംപിയോയുടെ പ്രസ്താവന. ഇതിനെതിരെ സ്വതന്ത്രമായ ലോകം മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്നാൽ യുഎസ് സ്വീകരിച്ചത് അസാധാരണ സാഹചര്യമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. നിലവിലുള്ള യുഎസ് - ചൈന തര്‍ക്കം ചൈന ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ അവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്തവും യുഎസിനാണെന്നും ചൈന പ്രതികരിച്ചു.

Also Read: ഇന്ത്യയ്‌ക്കെതിരെ ജൈവയുദ്ധം; പാക് സൈന്യവുമായി രഹസ്യ കരാറില്‍ ഒപ്പിട്ട് ചൈന, ഞെട്ടിക്കുന്ന വിവരം

ചെങ്ദുവലെ കോൺസുലേറ്റ് അടയ്ക്കാൻ തിങ്കളാഴ്ച വരെയാണ് ചൈന യുഎസിന് സമയം അനുവദിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിൻ്റെ റിപ്പോര്‍ട്ട്. ടിബറ്റ് ഉള്‍പ്പെടെയുള്ള നിര്‍ണായ വിഷയങ്ങളിൽ ചൈനയിൽ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രമെന്ന നിലയിൽ ചെങ്ദുവിലെ കോൺസുലേറ്റ് യുഎസിന് തന്ത്രപ്രധാനമാണ്. ഇവിടെ 200ഓളം ജീവനക്കാരുമുണ്ട്. ഇതിൽ 150ഓളം പേര്‍ ചൈനീസ് പൗരന്മാരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്