ആപ്പ്ജില്ല

ഇന്ത്യയുടെ പിന്നാലെ വന്ന യുഎസിന് ഞെട്ടൽ; ട്രംപ് സർക്കാരിനെതിരെ കേസ് കൊടുത്ത് ടിക് ടോക്

ചൈനീസ് ഉടമസ്ഥതയിലുള്ള മൊബൈൽ ആപ്ലിക്കേഷൻ ടിക് ടോക് സെപ്റ്റംബര്‍ പകുതിയോടെ യുഎസിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ആപ്പ് ഒരു യുഎസ് കമ്പനിയ്ക്ക് കൈമാറുകയോ വേണമെന്നാണ് ഫെഡറൽ സര്‍ക്കാരിൻ്റെ ഉത്തരവ്.

Samayam Malayalam 25 Aug 2020, 10:20 am
വാഷിങ്ടൺ: ഇന്ത്യയ്ക്കു പിന്നാലെ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാൻ പദ്ധതിയിട്ട യുഎസ് സ‍ര്‍ക്കാരിനെതിരെ ചൈനീസ് കമ്പനിയുടെ നീക്കം. സെപ്റ്റംബര്‍ മധ്യത്തോടെ ടിക് ടോക് യുഎസിൽ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ പദ്ധതിയ്ക്കെതിരെ ടിക് ടോക് യുഎസ് കോടതിയെ സമീപിച്ചു.
Samayam Malayalam യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്


ആപ്പ് നിരോധിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ടിക് ടോകിൻ്റെ ആരോപണം. ട്രംപിൻ്റെ ഉത്തരവ് "വാസ്തവമുള്ള ദേശീയ സുരക്ഷാ ആശങ്കകള്‍" ഉന്നയിച്ചുള്ളതല്ലെന്നാണ് കമ്പനിയുടെ ആരോപണം. ആപ്പ് രാജ്യത്ത് പൂര്‍ണമായും നിരോധിക്കണമെന്നും ടിക് ടോക് ഉടമകളായ ബൈറ്റ് ഡാൻസ് യുഎസിലെ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറണമെന്നും തീരുമാനമെടുക്കുന്നതിനു മുൻപ് ശരിയായ അന്വേഷണം നടത്തിയില്ലെന്നാണ് കമ്പനിയുടെ ആരോപണമെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: അണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിച്ചേക്കും; സാധ്യതകൾ ഇങ്ങനെ

കാലിഫോര്‍ണിയ സെൻട്രൽ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിലാണ് ടിക് ടോക് ഉടമകളായ ബൈറ്റ്ഡാൻസ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ വിഷയത്തിൽ നിയമവകുപ്പ് പ്രതികരിക്കാൻ വിസമ്മതിച്ചു.

Also Read: അവിശ്വാസം കഴിഞ്ഞു; ഇനി വിപ്പ് തർക്കം, 'അയോഗ്യരാക്കപ്പെടുക' ഏതൊക്കെ എംഎൽഎമാർ?

സെപ്റ്റംബര്‍ മാസത്തോടെ ആപ്പ് യുഎസിൽ പൂര്‍ണമായും നിരോധിക്കുമെന്നും അല്ലെങ്കിൽ ഉടമസ്ഥാവകാശം ഒരു യുഎസ് കമ്പനിയ്ക്ക് കൈമാറണമെന്നുമാണ് യുഎസ് സര്‍ക്കാര്‍ ഉത്തരവ്. ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിനു പിന്നാലെയായിരുന്നു ടിക് ടോക് നിരോധിക്കാനുള്ള യുഎസ് നീക്കം. ആദ്യമായാണ് അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാരം ഉപയോഗിച്ച് യുഎസ് സര്‍ക്കാര്‍ ഒരു മൊബൈൽ ആപ്പ് നിരോധിക്കുന്നത്. കൊവിഡ്-19 മഹാമാരിയുടെ ഉത്തരവാദികള്‍ ചൈനയാണെന്ന യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ ആരോപണമടക്കം ചൈനയ്ക്കെതിരെ യുഎസ് രാഷ്ട്രീയ യുദ്ധം നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്