ആപ്പ്ജില്ല

പാക് അധിനിവേശ കശ്‌മീരിൽ 'ചൈനയുടെ പണി'; കോടികൾ വാങ്ങി ഇമ്രാൻ സർക്കാർ, ലക്ഷ്യം ഇന്ത്യ?

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ രാജ്യത്ത് വൻകിട പദ്ധതികൾ നടപ്പാക്കി തുടങ്ങി

Samayam Malayalam 16 Jul 2020, 6:08 pm
ഇസ്ലാമാബാദ്: ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെ ഇന്ത്യ - ചൈന ചൈന ബന്ധത്തിൽ വിള്ളൽ വീണ. ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർ തല ചർച്ചകൾ സജീവമായി തുടരുകയാണ്. തർക്ക പ്രദേശങ്ങളിൽ നിന്നും പൂർണമായും പിന്മാറില്ലെന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്. ഇതിനിടെ ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ രാജ്യത്ത് വൻകിട പദ്ധതികൾ നടപ്പാക്കി തുടങ്ങി. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരമേറ്റതിന് പിന്നാലെ പാകിസ്ഥാൻ ചൈനയുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് സർക്കാരിൻ്റെ സഹായത്തോടെ രാജ്യത്ത് അടിസ്ഥാന മേഖലയിടക്കം മാറ്റങ്ങൾ വർത്തിത്തുടങ്ങിയത്. വൻകിട പദ്ധതികളാണ് പാക് മണ്ണിൽ ആരംഭിച്ചത്.
Samayam Malayalam chinese government huge investment in pak occupied kashmir
പാക് അധിനിവേശ കശ്‌മീരിൽ 'ചൈനയുടെ പണി'; കോടികൾ വാങ്ങി ഇമ്രാൻ സർക്കാർ, ലക്ഷ്യം ഇന്ത്യ?


പാകിസ്ഥാനിൽ 11 ബില്യൺ ഡോളറിൻ്റെ പദ്ധതികൾ

11 ബില്യൺ ഡോളറിൻ്റെ പദ്ധതികളാണ് ചൈനയുടെ സഹായത്തോടെ പാകിസ്ഥാനിൽ നടക്കുന്നത്. ഇതിലൊന്ന് പാക് അധിനിവേശ കശ്‌മീർ മേഖലയിലാണ്. 3.9 ബില്യൺ ഡോളർ ചിലവ് വരുന്ന രണ്ട് ജലവൈദ്യുത പദ്ധതികളാണ് നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച കരാർ ജൂൺ 25, ജൂലൈ 6 തീയതികളിൽ നടന്നു. ദേശീയപാത പുനരുദ്ധാരണത്തിന് 70 ബില്യൺ ഡോളറും റെയിൽവേ മേഖലയിൽ 7.2 ബില്യൺ ഡോളറിൻ്റെ നവീകരണ പ്രവർത്തനവും ഉണ്ടാകും.

ചൈനീസ് സഹായം വൈദ്യുതി മേഖലയ്‌ക്ക് നേട്ടമായി

ചൈനയുടെ സാമ്പത്തിക സഹായം വൈദ്യുതി പ്രതിസന്ധിയിൽ നിന്നും കരകയറാൻ പാകിസ്ഥാനെ സഹായിച്ചു. രാജ്യത്തിൻ്റെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാൻ സാധിച്ചു. പ്രധാന നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വൈദ്യുതി എത്തിയതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലെ ഊർജ്ജ നിലയങ്ങൾ, റെയിൽ‌വേ, റോഡുകൾ, തുറമുഖങ്ങൾ, മറ്റ് പദ്ധതികൾ എന്നിവയ്‌ക്കാണ് ചൈന കൂടുതൽ സഹായം നൽകുന്നത്. 575 ബില്യൺ ഡോളറിൻ്റെ സഹായം ഇതിനകം തന്നെ നൽകിയതായാണ് റിപ്പോർട്ടുകൾ. ചൈനയുടെ ഈ ഇടപെടലുകൾക്കെതിരെ പാകിസ്ഥാനിലും ചൈനയിലും വിമർശനം ശക്തമാണ്. ഇത്തരം നീക്കങ്ങൾ സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്നാണ് ആരോപണം.

ഇന്ത്യക്ക് ഭീഷണിയുയർത്തി ഈ പദ്ധതികൾ

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ നിർമ്മിക്കുന്ന ജല പദ്ധതികൾ പാക് അധിനിവേശ കശ്‌മീരിലാണ്. മുസഫറാബാദിലെ ഝലം നദിയിൽ 2.4 ബില്യൺ ഡോളർ മുതൽ മുടക്കിൽ കൊഹാല ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നുണ്ട്. 1.5 ബില്യൺ ഡോളർ ചിലവ് വരുന്ന ആസാദ് പട്ടാൻ പദ്ധതിയും ഇവിടെ തന്നെയാണ് നടക്കുന്നത്. മഹൽ, കരോട്ട്, ചഖോട്ടി ഹട്ടിയൻ എന്നിവയാണ് ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന മറ്റ് മൂന്ന് ഡാമുകൾ. ചൈനയുടെ നിക്ഷേപം നടക്കുന്നതിനൊപ്പം പ്രദേശത്ത് റെയിൽവേ സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

ചൈനയുടെയും പാകിസ്ഥാൻ്റെയും ലക്ഷ്യം 'ഒന്നു തന്നെ'

വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും ചൈനയുടെയും പാകിസ്ഥാൻ്റെയും ലക്ഷ്യം ഇന്ത്യയാണ്. തന്ത്രപ്രധനമായ നിർമ്മാണ പ്രവർത്തനങ്ങളിൽ പലതും നടക്കുന്നത് പാക് അധിനിവേശ കശ്‌മീരിലാണ്. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്കോ അറബിക്കടലിലേക്കോ അതിവേഗം കടക്കാനുള്ള ഒരു ഇടനഴിവികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന പാകിസ്ഥാനുമായി കരാറുകളിൽ ഒപ്പുവെച്ചിരുന്നു. അധിനിവേശ കശ്‌മീരിലെ ഈ ഇടപെടൽ ഈ നീക്കത്തിന് സഹായമാകുമെന്നാണ് ചൈന കരുതുന്നത്.

Youtube-സ്പീക്കറുടെ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചു | Samayam Malayalam |

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്