ടെഹ്റാന്‍: ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ നേതൃത്വം നല്‍കിയവര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സി. കഴിഞ്ഞ ദിവസം അഫ്‍ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ തകര്‍ന്ന യുഎസ് സൈനിക വിമാനത്തില്‍ ബാഗ്‍ദാദിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചത്.
Also Read: അവസാന അവസരമെന്ന് ട്രംപ്; പക്ഷപാതപരമെന്ന് പലസ്‍തീന്‍; സ്വാഗതം ചെയ്‍ത് ഇസ്രായേല്‍
ഖാസിം സുലൈമാനിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ബാഗ്‍ദാദില്‍ നടന്ന ഓപ്പറേഷന് നേതൃത്വം നല്‍കുകയുെ ചെയ്‍ത സിഐഎ കമാന്‍ഡര്‍ ഡി ആന്‍ഡ്രിയയാണ് കൊല്ലപ്പെട്ടത്. ഡാര്‍ക് പ്രിന്‍സ്, ആയത്തുള്ള മൈക്ക്, അണ്ടര്‍ടേക്കര്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഡി ആൻഡ്രിയ ഏറ്റവും പ്രമുഖനായ യുഎസ് ഇന്‍റലിജന്‍സ് കമാന്‍ഡറാണ്. 2017-ലാണ് ആന്‍ഡ്രിയയെ ഇറാന്‍ ദൗത്യത്തിന്‍റെ തലവനായി നിയോഗിച്ചത്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് യുഎസ് ഇറാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചത്.
അഫ്‍ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രിത മേഖലയില്‍ യുഎസ് സൈനിക വിമാനം വെടിവെച്ചിട്ടതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. വിമാനത്തിലുള്ളവരെല്ലാം മരിച്ചെന്നും താലിബാന്‍ വക്താവ് അറിയിച്ചിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. യുഎസ് സൈനിക വിമാനമായിരുന്നു ദൃശ്യങ്ങളിലുള്ളത്.
Also Read: അഫ്‍ഗാനില്‍ തകര്‍ന്നത് അമേരിക്കന്‍ വിമാനം; താലിബാന്‍ വെടിവെച്ചിട്ടതല്ലെന്ന് യുഎസ്
അഫ്‍ഗാനിസ്ഥാനിലെ ഘസ്‍നി പ്രവിശ്യയില്‍ തകര്‍ന്നുവീണത് യുഎസ് വിമാനതം തന്നെയാണെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ താലിബാന്‍ ആക്രമണത്തിലല്ല വിമാനം തകര്‍ന്നതെന്നായിരുന്നു യുഎസ് വാദം. വിമാനം എങ്ങനെ തകര്‍ന്നുവെന്നത് അന്വേഷിക്കുകയാണെന്നാണ് യുഎസ് സൈനിക വക്താവ് സോണി ലെഗ്ഗെറ്റ് പറഞ്ഞത്. ആക്രമണം നടന്നതിന്‍റെ ലക്ഷമില്ലെന്നും ലഗ്ഗെറ്റ് പറഞ്ഞു.
വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നെന്നോ ആരൊക്കെയാണ് മരിച്ചതെന്നോ അമേരിക്ക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് താലിബാന്‍ പറയുന്നത്.
Also Read: യുഎഇയിലും കൊറോണ വൈറസ്; ചൈനയില്‍ നിന്നെത്തിയ കുടുംബം നിരീക്ഷണത്തില്‍
താലിബാന്‍റെ അവകാശവാദം ശരിയാണെന്നാണ് റഷ്യന്‍ ഏജന്‍സി സ്ഥിരീകരിക്കുന്നത്. എന്നാല്‍ അമേരിക്ക ഇത് അംഗീകിരക്കുന്നില്ല. അതിനാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
Also Read: കൊറോണയെ കീഴടക്കാനാകാതെ ചൈന: മരണം 132; സാര്‍സിനെക്കാള്‍ വലിയ ഭീഷണി
വിമാനം തകര്‍ത്തതില്‍ ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‍സിന് പങ്കുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. നേരത്തെ താലിബാന് വിമാനവേധ സംവിധാനം നല്‍കിയത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡാണ്. അഫ്‍ഗാനിലെ ഷിയാ ഫാറ്റിമ്യോണ്‍ ബ്രിഗേഡിന് പരിശീലനം നല്‍കിയത് സുലൈമാനിയുടെ ഐആര്‍ജിസിയാണ്. ഷിയാ ഫാറ്റിമ്യോണ്‍ ബ്രിഗേഡിന്‍റെ സാന്നിധ്യവും അഫ്‍ഗാനിസ്ഥാനിലുണ്ട്.