ആപ്പ്ജില്ല

'ചൈന കടൽസാമ്രാജ്യം ഉണ്ടാക്കേണ്ട, ലോകം അനുവദിക്കില്ല': പക്ഷം പിടിച്ച് യുഎസ്

ദക്ഷിണചൈനാക്കടലിൻ്റെ സിംഹഭാഗത്തും അവകാശവാദം ഉന്നയിക്കുന്ന ചൈനീസ് നടപടിയ്ക്ക് മറുപടിയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയത്.

Samayam Malayalam 14 Jul 2020, 10:04 am
വാഷിങ്ടൺ: ദക്ഷിണ ചൈനാക്കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും അന്യായമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മേഖലയിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യുഎസ് അന്താരാഷ്ട്ര നിയമങ്ങളും വസ്തുതകളും അട്ടിമറിക്കുകയാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
Samayam Malayalam ദക്ഷിണ ചൈനാക്കടലിലെ നാവികാഭ്യാസം (ഫയൽ ചിത്രം)
ദക്ഷിണ ചൈനാക്കടലിലെ നാവികാഭ്യാസം (ഫയൽ ചിത്രം)


ദക്ഷിണ ചൈനാക്കടലിൻ്റെ വിവിധ മേഖലകളിൽ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തായ്‍‍വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും കടലിൽ കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ച് ചൈന സൈനിക കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനിടയിലാണ് യുഎസിൻ്റെ പ്രതികരണം. നീണ്ട കാലമായി തര്‍ക്കത്തിലുള്ള സമുദ്ര മേഖലയുടെ അവകാശം സംബന്ധിച്ച് അടുത്ത വര്‍ഷങ്ങളിലാണ് തര്‍ക്കം രൂക്ഷമായത്.

ദക്ഷിണ ചൈനാക്കടലിൻ്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ദ്വീപുകളിൽ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച ചൈന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദക്ഷിണ ചൈനാക്കടലിൻ്റെ സിംഹഭാഗത്തിൻ്റെയും അവകാശം തങ്ങള്‍ക്കാണെന്നാണ് വ്യക്തമാക്കുന്നത്. ഇവിടങ്ങളിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യവുമുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണെങ്കിലും ഇതിനു ചുറ്റും ധാരാളം മത്സ്യസമ്പത്തുണ്ടെന്നതും അന്താരാഷ്ട്ര സമുദ്രപാതകള്‍ കടന്നുപോകുന്നുണ്ടെന്നതുമാണ് ദക്ഷിണ ചൈനാക്കടലിൽ നോട്ടമിടാൻ ചൈനയെ പ്രേരിപ്പിക്കുന്നത്.

Also Read: രാജ്യത്ത് കൊവിഡ് കേസുകൾ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28,498 പേർക്ക് കൊവിഡ്

എന്നാൽ ചൈനയ്ക്ക് ഈ പ്രദേശത്തിനു മേൽ നിയമപരമായ അവകാശമൊന്നുമില്ലെന്നാണ് മൈക്ക് പോംപിയോ പ്രതികരിച്ചത്. വിയറ്റ്‍‍നാം, മലേഷ്യ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളോടു ചേര്‍ന്നു കിടക്കുന്ന സമുദ്രഭാഗങ്ങളുടെ മേൽ ചൈന ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് യുഎസ് എതിര്‍ക്കുന്നത്. മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഏതൊരു പ്രവൃത്തിയും അന്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ ചൈനാക്കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാൻ ചൈനയെ ലോകം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ദക്ഷിണ ചൈനാക്കടല്‍ സംബന്ധിച്ച തര്‍ക്കത്തിൽ യുഎസ് ഒരു രാജ്യത്തിൻ്റെ പക്,ം പിടിക്കുന്നത്.

എന്നാൽ യുഎസ് വസ്തുതള്‍ വളച്ചൊടിക്കകുയാണെന്നും അന്താരാഷ്ട സമുദ്രനിയമങ്ങള്‍ അനുസരിച്ചാണ് ചൈനയുടെ നീക്കങ്ങളെന്നുമായിരുന്നു യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചത്. പ്രദേശത്തെ പ്രശ്നങ്ങള്‍ യുഎസ് ഊതിവീര്‍പ്പിക്കുകയാണെന്നും ചൈന ആരോപിച്ചു.

Also Read: സംസ്ഥാനത്ത് 2 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകള്‍; ഈ 4 ജില്ലകളിൽ ജാഗ്രത

നാലു വര്‍ഷം മുൻപ് ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണൽ വിഷയത്തിൽ ചൈനയ്ക്കെതിരെ വിധി പുറപ്പെടുവച്ചിരുന്നെങ്കിലും മേഖലയിലെ സൈനിക നീക്കം ചൈന തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കഴിഞ്ഞയാഴ്ച ചൈനയും യുഎസും ഒരേ സമയം ദക്ഷിണ ചൈനാക്കടലിൽ നാവികാഭ്യാസം നടത്തിയതോടെ മേഖലയിലെ സമ്മര്‍ദ്ദം കനക്കുകയായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ ഉത്തരവാദികള്‍ ചൈനയാണെന്ന് ആരോപിക്കുന്ന യുഎസ് ഹോങ്കോങ് സ്വയംഭരണ വിഷയത്തിലും ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ ചൈനീസ് നടപടിയിലും പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു ചരിത്രത്തിൽ ആദ്യമായി ഇരുരാജ്യങ്ങളും മേഖലയിൽ ഒരേ സമയം നാവികാഭ്യാസം നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്