ഗാസ സിറ്റി: ഗാസയിൽ പലസ്തീൻ പ്രതിഷേധക്കാർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലും സംഘർഷത്തിലുമായി 17 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെയ്പിലും, പ്രതിഷേധക്കാരെ അകറ്റാൻ നടത്തിയ ഇട്ട തീയിൽ പെട്ടാണ് ഭൂരിപക്ഷം മരണവും സംഭവിച്ചത്.
1970ൽ ഇസ്രായേൽ സൈന്യം നടത്തിയ കയ്യേറ്റത്തിൻെറ വാർഷികദിനമായിരുന്നു ഇന്നലെ. ഇതിൻെറ ഭാഗമായിട്ടാണ് പലസ്തീൻകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇസ്രയേലിൽ കുടുങ്ങിയ പലസ്തിനികളെ തിരിച്ച് കൊണ്ടു വരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കക്കിന് പേർ ഇതിനായി എത്തിയിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും കല്ലേറും പ്രകോപനവും ഉണ്ടായതിനെ തുടർന്നാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.
1970ൽ ഇസ്രായേൽ സൈന്യം നടത്തിയ കയ്യേറ്റത്തിൻെറ വാർഷികദിനമായിരുന്നു ഇന്നലെ. ഇതിൻെറ ഭാഗമായിട്ടാണ് പലസ്തീൻകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇസ്രയേലിൽ കുടുങ്ങിയ പലസ്തിനികളെ തിരിച്ച് കൊണ്ടു വരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കക്കിന് പേർ ഇതിനായി എത്തിയിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും കല്ലേറും പ്രകോപനവും ഉണ്ടായതിനെ തുടർന്നാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.