ആപ്പ്ജില്ല

പതിറ്റാണ്ടുകളായി വവ്വാലുകളില്‍ കൊറോണ; ശ്രദ്ധയില്‍പ്പെട്ടില്ല, പഠനം പറയുന്നത്

കൊറോണ വൈറസിനെ കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എവിടെ നിന്നാണ്, എങ്ങനെയാണ്, അങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. എന്നാല്‍, പതിറ്റാണ്ടുകളായി കൊറോണ വൈറസ് വവ്വാലുകളില്‍ ഉണ്ടായിരുന്നതായി പുതിയ പഠനം വ്യക്തമാക്കുകയാണ്. വവ്വാലുകളിലുള്ള വൈറസ് സാന്നിധ്യം ആരും തന്നെ തിരിച്ചറിഞ്ഞില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

Samayam Malayalam 30 Jul 2020, 4:46 pm
കൊറോണ വൈറസിനെ കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എവിടെ നിന്നാണ്, എങ്ങനെയാണ്, അങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. എന്നാല്‍, പതിറ്റാണ്ടുകളായി കൊറോണ വൈറസ് വവ്വാലുകളില്‍ ഉണ്ടായിരുന്നതായി പുതിയ പഠനം വ്യക്തമാക്കുകയാണ്. വവ്വാലുകളിലുള്ള വൈറസ് സാന്നിധ്യം ആരും തന്നെ തിരിച്ചറിഞ്ഞില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
Samayam Malayalam coronavirus infection circulated unnoticed in bats for decades study says
പതിറ്റാണ്ടുകളായി വവ്വാലുകളില്‍ കൊറോണ; ശ്രദ്ധയില്‍പ്പെട്ടില്ല, പഠനം പറയുന്നത്


​പതിറ്റാണ്ടുകളായി വവ്വാലുകളില്‍ കൊറോണ സാന്നിധ്യം

ഹോര്‍സ്ഷൂ വവ്വാലുകളിലാണ് സാര്‍സ്-കോവ്-2 എന്ന മാരക വൈറസിന്റെ ഉത്ഭവമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡൈനാമിക്‌സിലെ വിദഗ്ധര്‍. പതിറ്റാണ്ടുകളായി കൊറോണ വൈറസ് വവ്വാലുകളില്‍ ഉണ്ടായിരുന്നതായി ഈ വിദഗ്ധര്‍ കണ്ടെത്തി. മാത്രമല്ല, വവ്വാലുകളിലെ ഈ വൈറസ് സാന്നിധ്യം ആരു തിരിച്ചറിഞ്ഞില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

​ഗവേഷകര്‍ പറയുന്നത്....

സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയതിനും മരണസംഖ്യ 654,000 ത്തില്‍ എത്തിയതിനും പിന്നാലെ വൈറസിന്റെ ഉത്ഭവം ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പകര്‍ച്ചവ്യാധി ചൈനീസ് ലാബില്‍ നിന്നാണ് വ്യാപിച്ചതെന്ന് അമേരിക്ക ആരോപിച്ചതിനു ശേഷം വിദഗ്ധ സംഘത്തെ ചൈനയിലേക്ക് ഈ മാസമാണ് അയച്ചത്. വൈറസ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ വൈറസിന്റെ വംശാവലി കണ്ടെത്തുന്നത് നിര്‍ണ്ണായകമാണ്. രോഗാണുവുള്ള ജീവികളില്‍ നിന്നും മനുഷ്യ സമ്പര്‍ക്കം ഇല്ലാതാക്കാനും ഭാവിയിലെ ആരോഗ്യ പ്രതിസന്ധികള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. വവ്വാലുകളിലെ വൈറസുകള്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടായിരുന്നെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

​വൈറസിനെ കണ്ടെത്തുന്നത് ദുഷ്‌കരം

വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മനുഷ്യരില്‍ വലിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവയെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു. തത്സമയം മനുഷ്യരോഗങ്ങളെ കണ്ടെത്താനുള്ള സംവിധാനങ്ങളുടെ ആഗോള ശൃംഖലയുടെ ആവശ്യകത ഇത് അടിവരയിടുന്നു. ചരിത്രം പു:നസംയോജിപ്പിച്ച് വൈറസിന്റെ ഉത്ഭവം പുന:നിര്‍മ്മിക്കുകയാണ് ഗവേഷക സംഘം ചെയ്തത്. ഈനാംപേച്ചികള്‍ വൈറസ് വാഹകരല്ല. എന്നാല്‍, സസ്തനികള്‍ വൈറസ് വ്യാപനത്തിന് കാരണക്കാരായിട്ടുകാമെന്ന് വിദഗ്ധര്‍ കണ്ടെത്തി.

​മറ്റു ജീവികളിലും വൈറസ് പ്രവേശിച്ചിരിക്കാം

പതിറ്റാണ്ടുകളായി വവ്വാലുകളില്‍ കൊറോണ വൈറസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം പുതിയ ജീവജാലങ്ങളിലേക്ക് പ്രവേശിച്ചിട്ടുണ്ടാകുമെന്നാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ തടയണമെങ്കില്‍ മനുഷ്യരില്‍ ഉയര്‍ന്നുവരുന്ന രോഗങ്ങളെകുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തേണ്ടതുണ്ടെന്നും വവ്വാലുകളുമായി സമ്പര്‍ക്കത്തിലുള്ളവരില്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്