ആപ്പ്ജില്ല

ആകാശയാത്ര വൈകും; പതിവുപോലാകാൻ 2024 വരെ കാത്തിരിക്കേണ്ടി വരും

വികസിത, വികസ്വര രാജ്യങ്ങളിൽ കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിരീക്ഷണം. വ്യവസായിക സ്ഥാപനങ്ങൾ പതിയെ ഉണർന്നു തുടങ്ങിയെങ്കിലും യാത്രക്കാരെ കണ്ടെത്താൻ വിമാനക്കമ്പനികൾക്ക് കഴിയുന്നില്ല.

Samayam Malayalam 29 Jul 2020, 12:44 pm
ഫ്രാങ്ക്ഫർട്ട്: വിമാന സർവ്വീസ് പതിവുഗതിയിലാകാൻ 2024 വരെ കാത്തിരിക്കേണ്ടിവരുമെന്ന് എയർലൈൻ വ്യവസായികളുടെ സംഘടന. കൂടാതെ, യുഎസിലും വികസിത രാജ്യങ്ങളിൽ കൊവിഡ്-19 വൈറസ് മന്ദഗതിയിൽ വ്യാപിക്കുന്നതാണ് വിമാന സർവ്വീസുകൾ സാധാരണ ഗതിയിലേക്ക് മടങ്ങിവരുന്നതിനുള്ള തടസ്സമെന്ന് ഇന്റർനാഷ്ണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) നിരീക്ഷിച്ചു.
Samayam Malayalam വിമാന യാത്രക്കാർ
വിമാന യാത്രക്കാർ, ജിദ്ദയിൽ നിന്നുള്ള ദൃശ്യം |എപി


Also Read: യുഎസിനെ തോൽപ്പിക്കാൻ 'സ്പുട്നിക്' വാക്സിൻ! കൊവിഡ് പ്രതിരോധത്തിൽ പുതിയ പ്രഖ്യാപനവുമായി റഷ്യ

ഏപ്രിൽ മാസത്തിൽ എയർലൈൻ വ്യവസായം അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. ഇപ്പോൾ നേരിയ മാറ്റം മാത്രമാണ് കാണാൻ സാധിക്കുന്നത്. ഐഎടിഎ സാമ്പത്തിക വിദഗ്ദൻ ബ്രയാൻ പിയേഴ്സ് പറഞ്ഞു. യൂറോപ്പിലും, അമേരിക്കയിലും ചൈനയിലുമൊക്കെ വ്യവസായങ്ങൾ നേരിയ തോതിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 86.5 % കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഏപ്രിലിൽ ഇത് 94.1 % ആയിരുന്നു.

Also Read: കൊവിഡ്: 'ഫലമില്ലാത്ത' മലേറിയ ഗുളികയെ പിന്തുണച്ച് വീണ്ടും ട്രംപ്; വിവാദം

ചൈനയിൽ വ്യവസായ സ്ഥാപനങ്ങൾ ഉണർന്നു തുടങ്ങിയിട്ടുണ്ട്. യുഎസിലെ വ്യവസായ സ്ഥാപനങ്ങൾ ചെറിയ തോതിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെ തിരിച്ചടി നേരിട്ടു. യാത്ര ചെയ്യാനുള്ള ആളുകളുടെ ആത്മവിശ്വാസക്കുറവും കമ്പനികളുടെ കുറഞ്ഞ യാത്രാ ബജറ്റുമാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിരിക്കുന്നത്.

Also Read: ഓസ്ട്രേലിയൻ കാട്ടുതീയിൽ ഇല്ലാതായത് 300 കോടി വന്യജീവികൾ; ഭൂമിയിലെ വലിയ ദുരന്തങ്ങളിൽ ഒന്ന്

യാത്രാ സന്നദ്ധമായി വിമാനങ്ങൾ ഉണ്ടെങ്കിലും യാത്രക്കാരെ കണ്ടെത്താൻ കമ്പനികൾ ബുദ്ധിമുട്ടുകയാണ്. പൊതു ജീവിതത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചതിനു ശേഷമാണ് യുഎസിലെ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. യൂറോപ്പിൽ വേനൽ അവധിയുടെ ഭാഗമായി ആളുകൾ യാത്ര ആരംഭിച്ചതോടെ ജർമ്മനിയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. സപെയിൻ, യുകെ എന്നിവിടങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ജർമ്മനി ഏർപ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്