ആപ്പ്ജില്ല

സര്‍വനാശം വിതച്ച് കൊവിഡ്: ഇളവുകള്‍ തിരിച്ചടിയാകും; മുന്നറിയിപ്പുമായി WHO

യൂറോപ്പിനും അമേരിക്കയ്ക്കും ശേഷം വൈറസിന്‍റെ പ്രഭവകേന്ദ്രമായ മാറിയ ലാറ്റിന്‍ അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ബ്രസീലിലും മെക്സിക്കോയിലുമാണ് റെക്കോര്‍ഡ് വേഗത്തില്‍ രോഗം പടരുന്നത്

Samayam Malayalam 6 Jun 2020, 9:13 am
ലോകത്ത് കൊവിഡ് ഭീതി അവസാനിക്കുന്നില്ല. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുക തന്നെയാണ്. തുടക്കത്തില്‍ രോഗവ്യാപനം രൂക്ഷമായ പല രാജ്യങ്ങളിലും മരണസംഖ്യയും രോഗികളുടെ എണ്ണവും കുറയുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം കുറയാതെ തുടരുന്ന രാജ്യങ്ങളുമേറെയാണ്. അമേരിക്കയിലാണ് രോഗബാധിതരുടെ എണ്ണവവും മരണസംഖ്യയും കൂടുതല്‍. യൂറോപ്പിനും അമേരിക്കയ്ക്കും ശേഷം വൈറസിന്‍റെ പ്രഭവകേന്ദ്രമായ മാറിയ ലാറ്റിന്‍ അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ബ്രസീലിലും മെക്സിക്കോയിലുമാണ് റെക്കോര്‍ഡ് വേഗത്തില്‍ രോഗം പടരുന്നത്.
Samayam Malayalam covid 19 cases and death toll rises globally who warns lockdown easing will lead to danger
സര്‍വനാശം വിതച്ച് കൊവിഡ്: ഇളവുകള്‍ തിരിച്ചടിയാകും; മുന്നറിയിപ്പുമായി WHO



മരണം നാല് ലക്ഷത്തിലേക്ക്

ലോകത്താകെ 213 രാജ്യങ്ങളിലാണ് കൊവിഡ് വ്യാപിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 398146 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 6844797 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരില്‍ നാലിലൊന്നും അമേരിക്കയിലാണ്. 19 ലക്ഷത്തിലേറെ പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 3348860 പേര്‍ക്കാണ് രോഗം മാറിയത്. 3097791 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 53000-ലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്.

സ്‍പെയിനില്‍ ഒരു മരണം മാത്രം

യൂറോപ്പില്‍ ഇറ്റലിക്കൊപ്പം കൊറോണ വൈറസ് ആദ്യം പടര്‍ന്ന രാജ്യമാണ് സ്‍പെയിന്‍. പ്രതിദിനം 1000 പേര്‍ വരെ മരിച്ച സമയമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഒരു മാസമായി സ്‍പെയിനില്‍ മരണസംഖ്യയും പുതിയ കേസുകളും കുറഞ്ഞുവരികയായിരുന്നു. രോഗബാധ പൂര്‍ണമായി കുറഞ്ഞ സാഹചര്യത്തില്‍ സ്‍പെയിന്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വേഗത്തിലാക്കി. വിനോദസഞ്ചാരികള്‍ക്കായി രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. 288078 പേര്‍ക്കാണ് സ്‍പെയിനില്‍ രോഗം ബാധിച്ചത്. 27134 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്.

ബ്രസീലില്‍ കൊവിഡ് കുതിക്കുന്നത്

ബ്രസീലിലാണ് ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1437 പേരാണ് മരിച്ചത്. ദിവസങ്ങളായി പ്രതിദിനം 1000-ലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാറ്റിന്‍ അമേരിക്കയിലെ ആകെ കേസുകളില്‍ പകുതിയും ബ്രസീലിലാണ്. ആകെ മരണത്തില്‍ പകുതയിലേറെയും ബ്രസീലില്‍ തന്നെ. 646006 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 35047 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 8000-ലേറെ പേര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മെക്സിക്കോയാണ് ലാറ്റിന്‍ അമേരിക്കയില്‍ മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 625 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 13170 ആയി. 110026 പേരാണ് രോഗബാധിതരായത്.

ഒന്നും അവസാനിച്ചിട്ടില്ല

കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്താകെ രോഗബാധിതരും മരണസഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. ജാഗ്രത ഒഴിവാക്കാന്‍ സമയമായിട്ടില്ല.- ഡബ്ല്യുഎച്ച്ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. രോഗബാധ കുറയുന്നതിന് മുമ്പ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന് അപകടത്തിലേക്ക് നയിക്കുമെന്നും ‍ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോള്‍ എല്ലാം കഴിഞ്ഞെന്ന് കരുതി ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. ഇത് വലിയ ദുരന്തത്തിലേക്കാണ് ലോകത്തെ എത്തിക്കുക.- മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ലോകത്ത് ഒരിടത്തും ഒരു കേസ് പോലും ഇല്ലാതാകുന്നതുവരെ അവസാനിച്ചുവെന്ന് പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയിലെ പ്രതിഷേധം ആശങ്ക

ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരായ പോലീസുകാര്‍ ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രക്ഷോഭം തുടരുകയാണ്. 10 ദിവസത്തിലേറെയായി തുടരുന്ന പ്രതിഷേധം ആശങ്ക പടര്‍ത്തുന്നതാണെന്ന് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് തെരുവുകളില്‍ ഇറങ്ങുന്നത്. ആളുകള്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. എന്നാല്‍ സ്വന്തം സുരക്ഷയെ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ്.- മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്