ആപ്പ്ജില്ല

ഇറ്റലിയിലും സ്‍പെയിനിലും ആശ്വാസം; റഷ്യയില്‍ 24 മണിക്കൂറിനിടെ 10000 രോഗികള്‍

യൂറോപ്പില്‍ ആദ്യം രോഗവ്യാപനം രൂക്ഷമായ ഇറ്റലി ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിത്തുടങ്ങി. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതോടെ സ്‍പെയിനും ഫ്രാന്‍സും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

Samayam Malayalam 4 May 2020, 2:42 pm
ലോകത്താകെ കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 248286 പേരാണ് മരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണസംഖ്യയും. ഇറ്റലിയും സ്‍പെയിനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ റെക്കോഡ് കുറവാണ് മരണസംഖ്യയില്‍ സംഭവിച്ചിരിക്കുന്നത്. അതേസമയം, ബ്രിട്ടനില്‍ മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 11.54 ലക്ഷത്തിലേറെ ആളുകളാണ് ഇതുവരെ കൊവിഡ് മുക്തരായത്.
Samayam Malayalam covid 19 death toll falls in italy and spain russia reports 10000 new cases in 24 hours
ഇറ്റലിയിലും സ്‍പെയിനിലും ആശ്വാസം; റഷ്യയില്‍ 24 മണിക്കൂറിനിടെ 10000 രോഗികള്‍


covid.jpg

ഭീതി ഒഴിയുന്നു; നഗരങ്ങള്‍ ഉണരുന്നു

രോഗഭീതി ഒഴിഞ്ഞുതുടങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി. യൂറോപ്പില്‍ ആദ്യം രോഗവ്യാപനം രൂക്ഷമായ ഇറ്റലി ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിത്തുടങ്ങി. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതോടെ സ്‍പെയിനും ഫ്രാന്‍സും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. യുകെയില്‍ മാത്രമാണ് ആശ്വാസത്തിന്‍റെ സൂചനകള്‍ കാര്യമായി ഇല്ലാത്തത്. പ്രതിദിന മരണസംഖ്യ ഇപ്പോഴും 600-ന് മുകളിലാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് അടുത്തയാഴ്‍ച തീരുമാനമെടുക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

പുതിയ രോഗകേന്ദ്രമായി റഷ്യ

വൈറസ് ബാധ രൂക്ഷമായ രാജ്യങ്ങള്‍ ആശ്വാസത്തിലേക്ക് നീങ്ങുമ്പോള്‍ റഷ്യയില്‍ സ്ഥിതി രൂക്ഷമാവുകയാണ്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മരണസംഖ്യയും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1000 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 134687 ആയി. രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് റഷ്യ. അമേരിക്ക, സ്‍പെയിന്‍, ഇറ്റലി, യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. 24 മണിക്കൂറിനിടെ 58 മരണവും റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ ആകെ മരണം 1280 ആയി.

സ്‍പെയിനില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക്

സ്‍പെയിനില്‍ ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്. 24 മണിക്കൂറിനിടെ 164 പേരാണ് മരിച്ചത്. ഇതിന് മുമ്പത്തെ ദിവസത്തേക്കാള്‍ നൂറിലേറെ മരണം കുറവാണ്. രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 247122. 25264 പേരാണ് മരിച്ചത്.148558 പേര്‍ രോഗമുക്തരായിട്ടുണ്ട്. 2368 പേരാണ് ഇനി ഗുരുതരാവസ്ഥയിലുള്ളത്. രോഗവ്യാപനം കുറഞ്ഞതോടെ സ്‍പെയിന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങി. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇറ്റലിയില്‍ രണ്ട് മാസത്തെ കുറഞ്ഞ മരണം

യൂറോപ്പില്‍ ആദ്യം കൂട്ടമരണം കണ്ട ഇറ്റലിയില്‍ ആശ്വാസത്തിന്‍റെ സൂചനകള്‍. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം കുറയാന്‍ തുടങ്ങിയതോടെ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി. ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് പുറത്തിറങ്ങാന്‍ അനുമതി നല്‍കി. എന്നാല്‍ കൂട്ടം കൂടാനോ സ്വന്തം സ്ഥലം വിട്ട് പോകാനോ അനുവാദമില്ല. സ്‍കൂളുകളും സിനിമാ തിയേറ്ററുകളും അടച്ചിടും. ബാറുകളിലും റസ്റ്റോറന്‍റുകളിലും ജൂണ്‍ മാസം വരെ ആളുകള്‍ക്ക് ഇരുന്ന് കഴിക്കാന്‍ അനുവാദമുണ്ടാകില്ല. 28884 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്