ആപ്പ്ജില്ല

അമേരിക്ക തിരിച്ചയച്ചവരില്‍ കൊവിഡ് വ്യാപകം; രാജ്യങ്ങള്‍ ആശങ്കയില്‍

അമേരിക്കയില്‍ നിന്ന് നാടുകടത്തിയവരിലാണ് മെക്സിക്കോ, ഗ്വാട്ടിമാല, ഹെയ്‍തി തുടങ്ങിയ ദരിദ്ര രാജ്യങ്ങളില്‍ വ്യാപകമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

Samayam Malayalam 21 Apr 2020, 4:35 pm

ഹൈലൈറ്റ്:

  • ഗ്വാട്ടിമാലയിലെ രോഗബാധിതരില്‍ അഞ്ചിലൊന്നും അമേരിക്കയില്‍ നിന്നെത്തിയവര്‍
  • മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കയില്‍ നിന്ന് വന്നയാളില്‍ നിന്ന് 14 പേര്‍ക്ക് രോഗം പകര്‍ന്നു
  • ഗ്വാട്ടിമാലയിലേക്കുള്ള വിമാനങ്ങള്‍ യുഎസ് നിര്‍ത്തിവെച്ചു

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam guatemala

വാഷിങ്ടണ്‍: കൊവിഡ്-19 വ്യാപനത്തിനിടെ അമേരിക്ക തിരിച്ചയച്ച വിദേശ പൗരന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നതു. അമേരിക്കയില്‍ നിന്ന് ഹെയ്‍തി, ഗ്വാട്ടിമാല, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെത്തിയവരിലാണ് വ്യാപകമായി വൈറസ് ബാധ കണ്ടെത്തിയത്.
Also Read: 1.2 കോടി ജനങ്ങള്‍ക്ക് നാല് വെന്‍റിലേറ്ററുകള്‍; ദുരിത രാഷ്ട്രം

കൊവിഡ് വ്യാപനം വളരെ കുറവായിരുന്ന ദരിദ്ര രാജ്യങ്ങളിലാണ് അമേരിക്ക കയറ്റി അയച്ചവരിലൂടെ രോഗം എത്തിയിരിക്കുന്നത്. ദരിദ്ര രാജ്യങ്ങളിലേക്ക് അമേരിക്ക വൈറസിനെ വിമാനത്തില്‍ കയറ്റുമതി ചെയ്യുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

രോഗം പടരുന്നതിനിടെ ആളുകളെ കയറ്റി അയക്കുന്നത് ശരിയല്ലെന്നും അവര്‍ അമേരിക്കക്കാരെയും മറ്റു രാജ്യങ്ങളെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്നും യുഎസ് ഡെമോക്രാറ്റ് നേതാവ് ആന്‍ഡി ലെവിന്‍ പറഞ്ഞു.

Also Read: കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലോ?

രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ അഞ്ചിലൊന്നും അമേരിക്കയില്‍ നിന്ന് വന്നവരാണെന്ന് ഗ്വാട്ടിമാല സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മെക്സിക്കോയിലും ഹെയ്‍തിയിലും അമേരിക്കയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സര്‍ക്കാരുകള്‍ അറിയിച്ചു.

അമേരിക്കന്‍ അതിര്‍ത്തിയിലുള്ള മെക്സിക്കന്‍ നഗരമായ ലാരെഡോയില്‍ അമേരിക്കയില്‍ നിന്ന് വന്ന ഒരാളില്‍ നിന്ന് 14 പേരിലേക്ക് കൊവിഡ് പകര്‍ന്നതായി കണ്ടെത്തി. അഭയകേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്കാണ് ഇയാളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. മെക്സിക്കോ, ക്യൂബ, ഹോണ്ടുറാസ്, കാമറൂണ്‍ പൗരന്‍മാര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം പിടിപെട്ടവരില്‍ മൂന്ന് കുട്ടികളുമുണ്ട്. എല്ലാവരെയും ഐസൊലേഷനിലാക്കിയിരിക്കുകയാണ്.

Also Read: ലോകത്തിന് മാതൃകയായ വൈറസ് പ്രതിരോധം; രണ്ടാംഘട്ടത്തില്‍ സിംഗപ്പൂരില്‍ സംഭവിച്ചതെന്ത്?

നാടുകടത്തിയവര്‍ക്ക് രോഗം ബാധിച്ചതായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോസ്‍‍മെന്‍റും സ്ഥിരീകരിച്ചു. തുടര്‍ന്ന് ഗ്വാട്ടിമാലയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു.

ഹെയ്‍തിയില്‍ ഇതുവരെ 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് ഈയാഴ്‍ച നൂറിലേറെ ആളുകള്‍ തിരിച്ചെത്തുമെന്ന് ഹെയ്‍തി പ്രധാനമന്ത്രി ജോസഫ് ജൗത്ത് പറഞ്ഞു. സ്വന്തം നാട്ടിലേക്കാണ് അവര്‍ വരുന്നത്. അതിനാല്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്