ആപ്പ്ജില്ല

'കൊവിഡിനെതിരെ വാക്‌സിൻ മാത്രമല്ല, പുതിയതരം ചികിത്സയുമുണ്ട്'; നിർണായക പ്രഖ്യാപനവുമായി യുഎസ് ശാസ്ത്രജ്ഞര്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം തുടരുമ്പോഴാണ് കൊറോണ വൈറസിനെതിരായ വാക്‌സിനുകൾ കണ്ടെത്താൻ സാധിക്കുമെന്ന പ്രഖ്യാപനങ്ങൾ ശാസ്ത്രജ്ഞർ നടത്തിയത്

Samayam Malayalam 4 Aug 2020, 9:50 pm
വാഷിങ്‌ടൺ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ലോക രാജ്യങ്ങൾ തുടരുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. ഇതിനിടെ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ ശാസ്ത്രജ്ഞർ രംഗത്തെത്തി. കൊവിഡ് ബാധയ്‌ക്ക് കാരണമാകുന്ന സാര്‍സ് കോവ്-2 ഉൾപ്പെടെയുള്ള വൈറസുകൾക്കെതിരെ ചികിത്സാ രീതികൾ കണ്ടെത്തിയെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: കൊവിഡ് ബാധിതരിൽ ഈ സങ്കീർണതകൾക്ക് സാധ്യത; ഇനി ആരെല്ലാം സൂക്ഷിക്കണം?

കൊറോണ വൈറസുകളായ മെര്‍സ് കോവ്, സാര്‍സ് കോവ് എന്നിവയ്‌ക്ക് എതിരായ ചികിത്സാ രീതികൾ കണ്ടെത്തിയെന്നാണ് ഗവേഷകർ പറയുന്നത്. സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍ ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കൊവിഡിനെതിരായ ഏറ്റവും വലിയ പോരാട്ടം എന്നത് വാക്‌സിൻ കണ്ടെത്തുകയാണ്. അതിനൊപ്പം തന്നെയാണ് ചികിത്സാ രീതികളുടെ സ്ഥാനവും. കൊവിഡ് രോഗികളിൽ നിർണായകമാണ് ചികിത്സകൾ എന്നും യുഎസിലെ കനാസ് സ്‌റ്റേറ്റ് സർവകലാശാല പ്രൊഫസറായ ക്യെയോങ് ഓകെ ചാങ് വ്യക്തമാക്കി. കൊവിഡ് ബാധയ്‌ക്കെതിരായ ചികിത്സാ രീതികൾ സംബന്ധിച്ച പഠനങ്ങൾ കൂടുതൽ സജീവം ആക്കണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Also Read: കൊവിഡ്: 'യുഎസ് നല്ല നിലയിൽ'; ഇന്ത്യ വലിയ കുഴപ്പത്തിലെന്ന് ഡോണൾഡ് ട്രംപ്

സാര്‍സ് കോവ്-2 ഉൾപ്പെടെയുള്ള വൈറസുകൾ മാരകമാണ്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇത്തരം വൈറസുകൾ. കൊറോണ വൈറസിൻ്റെ ഉത്ഭവത്തിന് കാരണം തന്നെയാണ് ഇത്തരം വൈറസുകൾ.
മനുഷ്യരിലെ കൊറോണ വൈറസ് അണുബാധയ്ക്കുള്ള ഒരു ചികിത്സാ രീതിയായി ഇത്തരം പരിശോധനകൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്