ആപ്പ്ജില്ല

കൊവിഡ്-19 പുതിയ ലക്ഷണങ്ങൾ ഇതോ? കൂടുതൽ കണ്ടെത്തലുകളുമായി ഗവേഷകർ

അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് രോഗബാധയിൽ ആദ്യ അഞ്ചിലുള്ളത്

Samayam Malayalam 15 Aug 2020, 4:12 pm
ലോസ് ഏഞ്ചൽസ്: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് വിവിധ രാജ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിർത്താൻ കഴിയാത്തതാണ് തിരിച്ചടി. കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്‌സിൻ കണ്ടെത്തുന്നത് നിലവിലെ സാഹചര്യം തുടരുമെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന പോലും നൽകുന്നത്. റഷ്യ വാക്‌സിൻ രോഗികളിൽ പരീക്ഷിച്ചെങ്കിലും ഇത് സംബന്ധിച്ച് ആശങ്കയുണ്ട്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് രോഗബാധയിൽ ആദ്യ അഞ്ചിലുള്ളത്. കൊറോണ വൈറസിൻ്റെ മാറ്റങ്ങൾ വാക്‌സിൻ പരീക്ഷണങ്ങൾക്ക് വെല്ലുവിളിയാണ്. ഇതിനിടെ കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ ഗവേഷകർ പുറത്തുവിട്ടു.
Samayam Malayalam covid 19 symptoms and changes published in the journal frontiers in public health
കൊവിഡ്-19 പുതിയ ലക്ഷണങ്ങൾ ഇതോ? കൂടുതൽ കണ്ടെത്തലുകളുമായി ഗവേഷകർ


ലോകത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു

ലോകത്ത് കൊവിഡ് കേസുകൾ വർധിക്കുന്നത് തുടരുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ കുറവ് വന്നെങ്കിലും അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് അതിവേഗം കേസുകൾ വർധിക്കുന്നത്. വോൾഡോ മീറ്റർ കണക്കുകൾ പ്രാകാരം ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 21,379,516 ആയി. 763,836 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. 14,164,241 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.

കൊവിഡ് ബാധിതരിൽ ആദ്യ രോഗ ലക്ഷണങ്ങൾ

കൊവിഡ്-19 ബാധയുടെ സൂചനകൾ നൽകുന്ന ലക്ഷണങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഫ്രോണ്ടിയേഴ്‌സ് ഇൻ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പനി, ചുമ, പേശി വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഏത് രോഗമാണ് ബാധിച്ചിരിക്കുന്നത് അതിവേഗം മനസിലാക്കാനും സ്വായം ക്വാറൻ്റൈനിൽ പോകാനും ഈ ലക്ഷണങ്ങളിലൂടെ സാധിക്കും. അതിവേഗം ചികിത്സ തേടാനും സൗകര്യമാണ് ഈ തിരിച്ചറിവ്.

കൊവിഡ് കേസുകൾ തിരിച്ചറിയുന്നത് നേട്ടം

കൊറോണ വൈറസ് ബാധയുമായി സാമ്യം തോന്നുന്ന അസൂഖങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനും ഈ ലക്ഷണങ്ങൾ സഹായിക്കുമെന്ന് സതേൺ കാലിഫോർണിയ സർവകലാശാലയിലെ മെഡിസിൻ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസർ പീറ്റർ കുൻ വ്യക്തമാക്കുന്നു. " ഈ രോഗലക്ഷണങ്ങളിൽ നിന്നും കൊവിഡ് ബാധിതനെ അതിവേഗം തിരിച്ചറിഞ്ഞ് വൈദ്യസഹായം നൽകാൻ ഡോക്‌ടർക്ക് ഇതിലൂടെ കഴിയുന്നു. രോഗം മനസിലാക്കാൻ കഴിയുന്നതിനാൽ അവർക്ക് നൽകേണ്ട ചികിത്സകൾ എന്തെല്ലാം ആണെന്ന് മനസിലാക്കാനും കഴിയും. രോഗികളെ നേരത്തെ തിരിച്ചറിയാൻ കഴിയുന്നത് പ്രധാന കാരണമാണ്. അതിന് കാരണം കൊറോണ വൈറസിൻ്റെ സ്വഭാവമാണ്" - എന്നും കൂർ പറയുന്നു.

നടത്തിയത് വിപുലമായ ഗവേഷണങ്ങളും പഠനങ്ങളും

കൊവിഡ് ബാധയുടെ ആദ്യ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നതിനായി ഗവേഷകർ വിപുലമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തി. ചൈനയിൽ നിന്നുള്ള 55,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ പഠനത്തിൻ്റെ ഭാഗമായി. നാഷണൽ മെഡിക്കൽ കമ്മീഷനിലൂടെ ചൈന മെഡിക്കൽ ട്രീറ്റ്മെന്റ് എക്സ്പെർട്ട് ഗ്രൂപ്പ് 2019 ഡിസംബർ 11 മുതൽ 2020 ജനുവരി 29വരെ ശേഖരിച്ച 1,100 കേസുകളുടെ വിവരങ്ങളും പഠനത്തിൻ്റെ ഭാഗമായി. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കൊവിഡ് കേസുകളും പഠിച്ച ശേഷമാണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയത്.

ഓരോ രോഗവും വ്യത്യസ്‌തമെന്ന് ഗവേഷകർ

ഓരോ രോഗവും അവയുടെ ആദ്യഘട്ട ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. രോഗലക്ഷണങ്ങളുടെ സ്വഭാവാം പലതാകാമെന്ന് ഗവേഷണത്തിന് സഹായിച്ച എഴുത്തുകാരനായ ജോസഫ് ലാർസൻ പറഞ്ഞു. കൊവിഡ്-19, സാർസ്, മെർസ് എന്നിവയുടെ ആദ്യ രണ്ട് ലക്ഷണങ്ങൾ പനിയും ചുമയുമാണ്. എന്നാൽ കൊവിഡിൻ്റെ ആദ്യ ലക്ഷണങ്ങളിൽ വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടുന്നുണ്ട്. സാർസ്, മെർസ് എന്നീ വൈറസ് ബാധയുടെ വിപരീത ലക്ഷണങ്ങളാണിത്. പലതരത്തിലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി പനിയും ചുമയും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. കൊവിഡ് ബാധയുടെ ലക്ഷണമായ വയറിളക്കം അപകടമുണ്ടാക്കുന്നതാണ്. പരിശോധിച്ച റിപ്പോർട്ടുകളിൾ പറയുന്ന ചിലർക്ക് തുടക്കത്തിൽ വയറിളക്കം അനുഭവപ്പെട്ടിരുന്നു. ഇവരിൽ ഓരോ രോഗിക്കും ന്യുമോണിയയോ ശ്വാസകോശ സംബന്ധമായ തകരാറുകളോ ഉണ്ടായിരുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Youtube-സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് സമിതി | Samayam Malayalam |

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്