ലോകത്ത് ഏറ്റവുമധികം വൈറസ് ബാധ അമേരിക്കയില്‍
ചൈനയിലാണ് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എങ്കിലും ഇന്ന് ഏറ്റവുമധികം രോഗബാധയുള്ള അമേരിക്കയിലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 2,16,000 ആളുകള്‍ക്കാണ് രോഗബാധയുള്ളത്. മാര്‍ച്ച് ആദ്യമാണ് അമേരിക്കയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു.
കൊവിഡിന്റെ ഭീകരമുഖം ന്യൂയോര്‍ക്ക് സിറ്റിയിൽ
അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് കൊവിഡ് ബാധ ഏറ്റവും ഭീകരമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 1300 പേരാണ് ഇതുവരെ മരിച്ചത്. ആശുപത്രിയുടെ പുറത്ത് മൃതശരീരങ്ങള്‍ കൂട്ടമായി ട്രക്കുകളിലേക്ക് മാറ്റുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ 5100 പേരാണ് മരിച്ചത്. ജോണ്‍സ് ഹോപികിങ്ങ്സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം ഒരു ദിവസം കൊണ്ട് യുഎസില്‍ 25,000 കൊവിഡ് രോഗികളാണ് ഉയർന്നത്.
ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു
വൈറസ് ബാധയെതത്തുടര്ന്ന് അമേരിക്കയില്‍ ഇന്നലെ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ലോകത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ കുഞ്ഞ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്നത്. കുട്ടിയുടെ മരണം ഹൃദയഭേദകമായ സങ്കടമാണ് ഉണ്ടാക്കുന്നതെന്നും. കൊവിഡ് 19 ബാധയെത്തുടര്‍ന്ന് മരിക്കുന്ന ആദ്യ പ്രായം കുറഞ്ഞ കുഞ്ഞാണ് ഇതെന്നും ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വിറ്ററില്‍ കുറിച്ചു. ഹാര്‍ട്ട്ഫോഡ് പ്രദേശത്താണ് ഇത്തരത്തില്‍ കുട്ടിമരിച്ചത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ ഒന്‍പത് മാസം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് അമേരിക്കയില്‍ തന്നെ മരിച്ചിരുന്നു.
അമേരിക്ക ലോക്ഡൗണില്‍
വൈറസ് ബാധ കനത്തതോടെ രാജ്യത്ത് ഭൂരിഭാഗം ആളുകളും ലോക്ഡൗണിലാണ് കഴിയുന്നത്. അമേരിക്കന്‍ ജനതയുടെ 75 ശതമാനവും നിലവില്‍ ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡ, ജോര്‍ജ്ജിയ, മിസ്സിസിപ്പി അടക്കമുള്ള യുഎസ് സ്റ്റേറ്റുകള്‍ ഇപ്പോള്‍ ലോക്ഡൗണിലാണ്.