ആപ്പ്ജില്ല

ഇന്തോനേഷ്യയിലെ സുനാമി; മരണം 384 ആയി

രക്ഷാപ്രവര്‍ത്തനം ദുഷ്‍‍കരം; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

Samayam Malayalam 29 Sept 2018, 4:32 pm
ജക്കാര്‍ത്ത: ഇന്തോനേഷ്യൻ ദ്വീപായ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 384 കടന്നു. ദുരന്തത്തിൽ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്രു. ഭൂകമ്പമാപിനിയിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പനത്തിൽ തീരദേശ നഗരമായ പാലുവിലെ നിരവധി കെട്ടിടങ്ങളും വീടുകളുമാണ് നിലംപൊത്തിയത്.
Samayam Malayalam death toll crosses 384 in indonesia earthquake and tsunami
ഇന്തോനേഷ്യയിലെ സുനാമി; മരണം 384 ആയി


പ്രദേശത്തെ വിവിധ ആശുപത്രികളിലായി 540ഓളം പേര്‍ ചികിത്സയിലുണ്ട്. ദുരന്തത്തിൽ 29 പേരെ കാണാതായിട്ടുണ്ടെന്നാണ് സിഎൻഎൻഎൻ റിപ്പോര്‍ട്ട്. വരുംദിവസങ്ങളിൽ മരണസംഖ്യ വര്‍ദ്ധിച്ചേക്കുമെന്ന് ദുരന്ത നിവാരണ ഏജൻസി വക്താവ് സുടോപോ പുര്‍വോ നുഗ്രോഹോ പറഞ്ഞു. വൈദ്യുതിബന്ധവും വാര്‍ത്താവിനിമയമാര്‍ഗങ്ങളും തകര്‍ന്നതുമൂലം പാലുവിലും സമീപത്തെ മത്സ്യബന്ധനഗ്രാമമായ ഡോങ്ഗാലയിലെയും നാശനഷ്ടങ്ങളുടെ കണക്ക് പൂര്‍ണ്ണമായി ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

നഗരപ്രദേശങ്ങൾക്ക് പുറമെ എത്തിപ്പെടാൻ ദുഷ്‍‍കരമായ വിദൂരഗ്രാമങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇന്‍റര്‍നാഷണൽ റെഡ് ക്രോസ്സിന്‍റെ ഇന്തോനേഷ്യൻ തലവൻ ജാൻ ഗെൽഫാൻഡ് പറഞ്ഞു.

പാലു വിമാനത്താവളം അടച്ചതോടെ റോഡ് മാര്‍ഗമാണ് ഇവിടേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ് സുലവേസി. തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ നിന്ന് പാലുവിലേയ്ക്ക് 12 മണിക്കൂര്‍ ദൂരമാണുള്ളത്.

ഭൂകമ്പത്തിൽ കേടുപാടുകള്‍ സംഭവിച്ച വീടുകളിലേയ്ക്ക് മടങ്ങരുതെന്നും കെട്ടിടങ്ങള്‍ക്ക് ഉള്ളിൽ പ്രവേശിക്കരുതെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്