ആപ്പ്ജില്ല

ഷെറിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ

ശരീരത്തിന്‍റെ പലഭാഗത്തും നിരവധി പൊട്ടലുകളും മുറിവുകളും

TNN 30 Nov 2017, 4:42 pm
ഹൂസ്റ്റൺ: ഡാലസിൽ കലുങ്കിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാരുടെ വളര്‍ത്തുപുത്രി ഷെറിൻ മാത്യൂസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിര്‍ണായകവെളിപ്പെടുത്തലുകളുമായി ഡോക്ടര്‍. ഷെറിന്‍റെ ശരീരത്തിൽ പല എല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നുവെന്നും ചില മുറിവുകള്‍ ഭേദപ്പെട്ടിരുന്നില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. ഷെറിന്‍റെ തുടയെല്ലിനും കൈമുട്ടിനും കാലിലെ അസ്ഥിയ്ക്കും പൊട്ടലുണ്ടായിരുന്നുവെന്നും ശിശുരോഗവിദഗ്ധയായ സൂസൻ ദകിൽ പറഞ്ഞു.
Samayam Malayalam doctor reveals sherin had injuries before death
ഷെറിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ


ഇന്ത്യയിൽ നിന്ന് ദത്തെടുത്ത ശേഷം ഉണ്ടായതാണ് പരിക്കുകളെന്നും 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിലെടുത്ത എക്സ്റേകളിലും സ്കാനിങ് ഫലങ്ങളിലും പരിക്കുകള്‍ വ്യക്തമാണെന്നും അവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലായാണ് പരിക്കുകള്‍ ഉണ്ടായതെന്നാണ് അനുമാനം.

അതേസമയം ഷെറിന്‍റെ മാതാപിതാക്കളായ വെസ്‍‍ലിയെയും സിനിയെയും കോടതിയിലെത്തിച്ചെങ്കിലും ഇരുവരും കാര്യമായി സംസാരിച്ചില്ല. ഡോക്ടറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യങ്ങളോടും ഇരുവരും മൗനം പാലിച്ചു.

ഒക്ടോബ‍ര്‍ ഏഴിനാണു റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. 22നായിരുന്നു വീടിനു സമീപത്തെ കലുങ്കിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്