ആപ്പ്ജില്ല

സ്ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു; താലിബാനുമായുള്ള സമാധാന ചര്‍ച്ച റദ്ദാക്കി ട്രംപ്

12 പേര്‍ കൊല്ലപ്പെട്ട സ്‍ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് സമാധാന ഉടമ്പടി റദ്ദാക്കാന്‍ ട്രംപ് തീരുമാനിച്ചത്

Samayam Malayalam 8 Sept 2019, 10:15 am
വാഷിങ്ങ്ടണ്‍: താലിബാന്‍ നേതാക്കളുമായി ഇന്ന് നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് സമാധാന ഉടമ്പടി റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു.
Samayam Malayalam donald trump call off peace talk with taliban
സ്ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു; താലിബാനുമായുള്ള സമാധാന ചര്‍ച്ച റദ്ദാക്കി ട്രംപ്


അഫ്‍ഗാനിസ്‍താനില്‍ നിന്ന് അമേരിക്ക സൈനികരെ പിന്‍വലിച്ചാല്‍ താലിബാന്‍ മേഖലയിലെ ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചര്‍ച്ചകള്‍ കഴിഞ്ഞതിനുശേഷവും താലിബാന്‍ ഭീകരാക്രമണം നടത്തുകയായിരുന്നു. അതിനാലാണ് സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക തീരുമാനിച്ചത്.

അഫ്‍‍ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘനിയുമായി ഞായറാഴ്‍ച നടത്താനിരുന്ന ചര്‍ച്ചയും റദ്ദാക്കിയ ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‍തു.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്