ആപ്പ്ജില്ല

ജോ ബൈഡൻ പ്രസിഡൻ്റായാൽ 'യുഎസ് പൊളിയും': പരിഹസിച്ച് ഡോണൾഡ് ട്രംപ്

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡൻ പ്രസിഡൻ്റായാൽ യുഎസ് ലോകത്തിനു മുന്നിൽ പരിഹസിക്കപ്പെടുമെന്നും രാജ്യം തകരുമെന്നും ട്രംപ് ആരോപിച്ചു.

Samayam Malayalam 14 Aug 2020, 4:19 pm
വാഷിങ്ടൺ: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാര്‍ഥിയായ ജോ ബൈഡനതിരെ ഡോണള്‍‍‍ഡ് ട്രംപ്. ബൈഡൻ മുന്നോട്ടു വെച്ച നയങ്ങള്‍ യുഎസിന് ഗുണകരമല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പിൽ ജയിക്കുകയും ജോ ബൈഡൻ പ്രസിഡൻ്റാകുകയും ചെയ്താൽ യുഎസ് തകരുമെന്നും ലോകത്തിനു മുന്നിൽ പരിഹസിക്കപ്പെടുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ്


"ആഗോള മഹാമാരിയെ ജോ ബൈഡൻ രാഷ്ട്രീയവത്കരിക്കുകയും യുഎസ് ജനതയെ അപമാനിക്കുകയും ചെയ്യുന്നത് തുടരുകയാണ്. എല്ലാ ഘട്ടത്തിലും ബൈഡൻ ശാസ്ത്രീയമായ തെളിവുകളെ അവഗണിക്കുന്നു. ഇതിനു മുന്നിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ടിക്കുന്നു." ട്രംപ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. "ജോ ബൈഡൻ പ്രസിഡൻ്റായാൽ ലോകം യുഎസിനെ നോക്കി ചിരിക്കുകയും മുതലെടുക്കുകയും ചെയ്യുും. രാജ്യം തകരും." ട്രംപ് ഒരു ടവീറ്റിൽ കുറിച്ചു.

Also Read: "വിഡ്ഢിത്തം; പാലസ്തീനോടുള്ള വഞ്ചന"; ഇസ്രായേലിനോട് ചേർന്ന യുഎഇയെ വിമർശിച്ച് മുസ്ലീം രാഷ്ട്രങ്ങൾ

ഫെ‍ഡറൽ സര്‍ക്കാര്‍ നടപ്പാക്കിയ യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമുള്ള യാത്രാനിരോധനത്തെ ജോ ബൈഡൻ എതിര്‍ത്തിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. വളരെ നേരത്തെ ഇത് നടപ്പിലാക്കിയിരുന്നില്ലെങ്കിൽ വളരെ കൂടുതൽ ആളുകള്‍ മരിക്കുമായിരുന്നുവെന്നും ഇത് പലരും പറയുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തിൻ്റെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിടാനാണ് ബൈഡന് താത്പര്യമെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ആദ്യദിനം തന്നെ അദ്ദേഹം പറയുന്നത് ഇതാണ്. അതിര്‍ത്തികള്‍ തുറന്നിട്ടാൽ രാജ്യം ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു.

Also Read: ഇരുവശത്തുനിന്നും ആക്രമിക്കാൻ കൊവിഡും 'ഭീകരരും': സ്വാതന്ത്ര്യദിനത്തലേന്ന് കർശനസുരക്ഷയിൽ തലസ്ഥാനം

കലാപങ്ങള്‍ അനുവദിച്ചുകൊടുക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം കൊള്ളയടിക്കാൻ അനുവദിക്കാനുമാണ് ജോ ബൈഡൻ്റെ പദ്ധതിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. കുറഞ്ഞത് മൂന്ന് മാസമെങ്കിലും 30 കോടി ജനങ്ങളെ മാസ്ക് ധരിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പു വെക്കാനാണ് ബൈഡൻ പ്രസിഡൻ്റാകുന്നതെന്നും ട്രംപ് പരിഹസിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്