ആപ്പ്ജില്ല

ആക്രമണം ഇറാനിൽനിന്നു തന്നെ തെളിവുകളുമായി സൗദി

തെക്കു പടിഞ്ഞാറൻ ഇറാനിൽ നിന്നാണ് സൗദിയുടെ എണ്ണ ശുദ്ധീകരണ ശാലയെ ലക്ഷ്യംവെച്ച് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.

Samayam Malayalam 18 Sept 2019, 6:28 pm
ജിദ്ദ: എണ്ണ സംസ്കരണ ശാലയ്ക്കെതിരെ ശനിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവ് തങ്ങളുടെ കൈവശമുണ്ടെന്നും സൗദി അവകാശപ്പെട്ടു. ഡ്രോൺ ആക്രണം നടന്നത് സൗദിയിൽ നിന്നാണെന്ന് അമേരിക്ക വ്യക്തമാക്കിയതിനു പിന്നാലെയാണ് തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് സൗദി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam saudi


സൗദിയിലേത് വന്‍ തീപിടിത്തം; എണ്ണവില കുത്തനെ ഉയരാന്‍ സാധ്യത

തെക്കു പടിഞ്ഞാറൻ ഇറാനിൽനിന്നാണ് ആക്രമണം നടന്നതെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. അക്രമണത്തിനെതിരെ പ്രതികരണം നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് സൗദി രാജാവായ സൽമാൻ വ്യക്തമാക്കുകയും ചെയ്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അടക്കം സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി അരാംകോയ്ക്ക് നേരെ ഡ്രോൺ ആക്രമണം

ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതോടെ ആക്രമണത്തിലുള്ള ഇറാന്റെ പങ്ക് വെളിപ്പെടുമെന്ന് സൗദി വ്യക്തമാക്കി. യമനിൽനിന്നല്ല ആക്രമണമെന്ന് സൗദി തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ആക്രമണം ആസൂത്രിതമാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു.

'400 പേരെ വെടിവെച്ചുകൊല്ലണം'; പെൺകുട്ടിയുടെ മുറിയിൽനിന്നും എ കെ 47 പിടിച്ചെടുത്തു

സെപ്തംബർ അവസാനത്തോടെയേ എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവർത്തനം പൂർവ്വ സ്ഥിതിയിൽ എത്തൂ എന്ന് അധികൃതർ വ്യക്തമാക്കി. കമ്പനി പ്രസിഡന്റും സിഇഒയുമായ അമിൻ നാസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്