ആപ്പ്ജില്ല

കിഴക്കന്‍ ഓസ്ട്രേലിയയെ വിഴുങ്ങാന്‍ വീണ്ടും കാട്ടുതീ; വടക്കന്‍ മേഖലയില്‍ പ്രളയം

സിഡ്‍നി: മാസങ്ങളോളം നീണ്ട കാട്ടുതീ ദുരിതത്തില്‍ നിന്ന് ഓസ്ട്രേലിയ ഇപ്പോഴും മുക്തമായിട്ടില്ല. പലയിടങ്ങളിലും പൂര്‍ണമായി കാട്ടുതീയണഞ്ഞുവെന്ന് പറയാനുമാകില്ല. അതിനിടയ്‍ക്ക് മഴ പെയ്‍തത് ആശ്വാസമായെങ്കിലും ഇപ്പോള്‍ വീണ്ടും താപനില ഉയരാന്‍ തുടങ്ങി. വരും ദിവങ്ങളില്‍ ഓസ്ട്രേലിയ ചുട്ടുപൊള്ളുമെന്നും കാട്ടുതീ പടര്‍ന്നുപിടിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ കനത്ത മഴയും പ്രളയവുമാണ്.

Samayam Malayalam 28 Jan 2020, 4:31 pm
സിഡ്‍നി: മാസങ്ങളോളം നീണ്ട കാട്ടുതീ ദുരിതത്തില്‍ നിന്ന് ഓസ്ട്രേലിയ ഇപ്പോഴും മുക്തമായിട്ടില്ല. പലയിടങ്ങളിലും പൂര്‍ണമായി കാട്ടുതീയണഞ്ഞുവെന്ന് പറയാനുമാകില്ല. അതിനിടയ്‍ക്ക് മഴ പെയ്‍തത് ആശ്വാസമായെങ്കിലും ഇപ്പോള്‍ വീണ്ടും താപനില ഉയരാന്‍ തുടങ്ങി. വരും ദിവങ്ങളില്‍ ഓസ്ട്രേലിയ ചുട്ടുപൊള്ളുമെന്നും കാട്ടുതീ പടര്‍ന്നുപിടിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ കനത്ത മഴയും പ്രളയവുമാണ്.
Samayam Malayalam eastern australia faces new bushfire threat as northern region faces heavy rain and floods
കിഴക്കന്‍ ഓസ്ട്രേലിയയെ വിഴുങ്ങാന്‍ വീണ്ടും കാട്ടുതീ; വടക്കന്‍ മേഖലയില്‍ പ്രളയം



ആളിക്കത്തി വീണ്ടും

ചൊവ്വാഴ്‍ചയാണ് ഒരു ഇടവേളയ്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ കാട്ടുതീ വീണ്ടും ആളിക്കത്തിയത്. നേരത്തെ കാട്ടുതീ ഏറ്റവും രൂക്ഷമായിരുന്ന മേഖലകളില്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും കാട്ടുതീ പടരുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ 60 ഇടങ്ങളിലാണ് ചൊവ്വാഴ്‍ച കാട്ടുതീ പടര്‍ന്നത്. ഇതില്‍ ഒരെണ്ണം മാത്രമാണ് കത്തിത്തുടങ്ങിയ ഉടനെ കെടുത്താനായത്. മറ്റുള്ളവയെല്ലാം അപ്രതീക്ഷിതമായി ആളിയവയാണ്. വിക്റ്റോറിയയില്‍ 16 ഇടങ്ങളിലാണ് കാട്ടുതീ മുന്നറിയിപ്പുണ്ടായിരുന്നത്. ഇവയൊന്നും നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഭീഷണിയാകുന്നവയല്ല.

കാട്ടുതീയെടുത്തത് 33 ജീവനുകള്‍

സെപ്റ്റംബര്‍ അവസാനത്തോടെയാണ് കിഴക്കന്‍ ഓസ്ട്രേലിയയില്‍ കാട്ടുതീ പടരാന്‍ തുടങ്ങിയത്. മാസങ്ങളോളം ആളിക്കത്തിയ കാട്ടുതീയ്ക്ക് ജനുവരി പകുതിയോടെയാണ് ശമനമുണ്ടായത്. ഇതുവരെ 33 പേരാണ് കാട്ടുതീയില്‍ മരിച്ചത്. ഇതില്‍ ഏറെയും രക്ഷാപ്രവര്‍ത്തകരാണ്. 2500ലധികം വീടുകളാണ് കത്തിച്ചാമ്പലായത്. ഹെക്ടര്‍ കണക്കിന് ഭൂമിയാണ് കത്തിനശിച്ചത്.

തലസ്ഥാനം വിഴുങ്ങാനൊരുങ്ങി

ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയ്ക്ക് ചുറ്റും കാട്ടുതീ പടരുമെന്ന് കാലാവസ്ഥാ വിദഗ്‍ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗത്ത് കാന്‍ബറയിലെ നാഷണല്‍ പാര്‍ക്കിലാണ് കാട്ടുതീ ഉണ്ടായിരിക്കുന്നത്. ഇത് അടിയന്തിര സാഹചര്യം സൃഷ്‍ടിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്‍ച അവസാനം വരെ ശക്തമായ കാറ്റുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ തീ കൂടുതല്‍ സ്ഥലങ്ങളിലേക്കും പടരുമെന്നും മുന്നറിയിപ്പുണ്ട്. ഹെലികോപ്റ്ററുകളും കൂറ്റന്‍ വാട്ടര്‍ ബോംബിങ് വിമാനങ്ങളും തീയണയ്‍ക്കാനായി ഉപയോഗിക്കുന്നുണ്ട്. കാന്‍ബറയുടെ ആകാശത്ത് ഇപ്പോള്‍ തന്നെ പുക നിറഞ്ഞിരിക്കുകയാണ്.

ചൂട് കൂടും; കാറ്റ് ശക്തമാകും

ചൊവ്വാഴ്‍ച മുതല്‍ അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ശരാശരി ഊഷ്‍മാവ് 40 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ അഞ്ച് കിലോമീറ്ററാണ് ഇപ്പോള്‍ കാറ്റിന്‍റെ വേഗം. ഇത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈയാഴ്‍ച അവസാനം വരെ കാറ്റിന്‍റെ വേഗം കൂടുകയും താപനില ഉയരുകയും ചെയ്യുമെന്നാണ് പ്രവചനം. അതിനാല്‍ കാട്ടുതീ ആളിപ്പടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അതിനാല്‍ ആളകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ക്യൂന്‍സ്‍ലന്‍ഡില്‍ പ്രളയം

ഓസ്ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ചയും കാട്ടുതീയും നേരിടുമ്പോള്‍ വടക്കേയറ്റത്തുള്ള ക്യൂന്‍സ്‍ലന്‍ഡില്‍ കനത്ത മഴയാണ്. ഈയാഴ്‍ച മുഴുവന്‍ മഴ തുടരുമന്നാണ് പ്രവചനം. അടുത്ത 48 മണിക്കൂറില്‍ 200 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്‍ധരുടെ പ്രവചനം കാര്‍പനെന്‍റേറിയ കടലിടുക്കിനോട് ചേര്‍ന്ന് കിടക്കുന്ന ക്യൂന്‍സ്‍ലന്‍ഡില്‍ രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്‍തമായ കാലാവസ്ഥയാണ്. കടല്‍ തീരത്തിനോട് ചേര്‍ന്ന് ചുഴലിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്