കെയ്റോ: ഈജിപ്റ്റിലെ ഗിസ പിരമിഡുകൾക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ 17 വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. സഞ്ചാരികളുടെ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ചയായിരുന്നു സംഭവം. സൌത്ത് ആഫ്രിക്കയിൽനിന്നുള്ള 25 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസിനടുത്തുവെച്ച് ഒരു വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഈജിപ്റ്റ് ടൂറിസം മന്ത്രി റാനിയ വ്യക്തമാക്കി. . സ്ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ ഗിസാ പിരമിഡിന് സമീപത്തുണ്ടായ സ്ഫോടനത്തിൽ മൂന്ന് വിയറ്റ്നാം സ്വദേശികളും ഒരു ഈജിപ്ഷ്യൻ ടൂർ ഗൈഡും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഗിസാ പിരമിഡിന് സമീപത്തുണ്ടായ സ്ഫോടനത്തിൽ മൂന്ന് വിയറ്റ്നാം സ്വദേശികളും ഒരു ഈജിപ്ഷ്യൻ ടൂർ ഗൈഡും കൊല്ലപ്പെട്ടിരുന്നു.