ഇസ്തംബൂൾ: സിറിയയിലെ യുദ്ധഭീകരത ലോകത്തെ അറിയിച്ച അലെപ്പോയിലെ 'ട്വിറ്റർ ഗേളിന്' തുർക്കി പൗരത്വം നൽകി. ട്വിറ്റർ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുർക്കി പൗരത്വം ലഭിച്ചത്.
തുർക്കി പ്രസിഡൻ്റ് റജബ് തയിബ് എർഡോഗൻ ആണ് പൗരത്വ രേഖ ബനാ അലാബിദിനും കുടുംബത്തിനും നൽകിയത്. ബനയെ കൂടാതെ അവളുടെ മാതാവ്, പിതാവ്, ചെറിയ രണ്ട് സഹോദരങ്ങൾ എന്നിവർക്കാണ് പൗരത്വം ലഭിച്ചത്.
കഴിഞ്ഞവർഷം ഡിസംബറിൽ ആയിരുന്നു സിറിയൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിൽ ആയിരുന്ന അലെപ്പോയിൽ നിന്ന് ബനയും കുടുംബവും തൂർക്കിയിൽ എത്തിയത്. രക്ഷാപ്രവർത്തകർ ആയിരുന്നു ഇവരെ തുർക്കിയിൽ എത്തിച്ചത്.
യുദ്ധം തകർത്തെറിഞ്ഞ അലെപ്പോയിലെ സംഭവങ്ങൾ ബന ട്വിറ്ററിലൂടെ ഒരോ ദിവസവും വിവരിച്ചിരുന്നു.
Erdogan gives Aleppo's 'Twitter girl', family Turkish ID
7-year-old Syrian activist and her family are granted Turkish citizenship by President Recep Tayyip Erdogan