ഇസ്താംബൂൾ: തുർക്കി തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് ഉർദുഗാൻ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 53 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വീണ്ടും അധികാരത്തിലേറുന്നത്. എതിർ സ്ഥാനാർഥിയായ മുഹർറം ഇൻജയ്ക്ക് 31 ശതമാനം വോട്ടാണ് ലഭിച്ചത്.
തുർക്കിയെ ഏകാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഇൻജയ്ക്ക് വിജയം നേടാനായില്ല. തന്നിൽ രാജ്യം അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. തുർക്കിയിലെ ജനങ്ങളുടെ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2019 നവംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഉർദുഗാൻ നേരത്തെ നടത്തിയത്.
തുർക്കിയെ ഏകാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഇൻജയ്ക്ക് വിജയം നേടാനായില്ല. തന്നിൽ രാജ്യം അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. തുർക്കിയിലെ ജനങ്ങളുടെ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2019 നവംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഉർദുഗാൻ നേരത്തെ നടത്തിയത്.