ജറുസലേം: ഇസ്രായേൽ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിൻ നെതന്യാഹു അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. ഒരു വര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്. ഇത്തവണയും നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ട് സീറ്റുകള്‍ക്ക് ആണ് ഭൂരിപക്ഷം ലികുഡ് പാര്‍ട്ടിക്ക് നഷ്ടമായത്.
Also Read : മോദി സോഷ്യല്‍ മീഡിയ വിടില്ല?; മാര്‍ച്ച് എട്ടിന് അക്കൗണ്ട് കൈകാര്യം ചെയ്യുക വനിതകള്‍
ഇസ്രായേലിലെ മൂന്ന് പ്രധാന ടെലിവിഷൻ വാര്‍ത്താ ചാനലുകളുടെ എക്സിറ്റ്പോളുകളാണ് പ്രവചനം നടത്തിയത്. 120 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ്.
അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിന് ഈ പ്രവചനം ഏറെ പ്രതീക്ഷ നല്ക്കുന്നതാണ്. ഈ തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചാം തവണയാണ് 70 കാരനായ നെതന്യാഹു പ്രധാനമന്ത്രി പദത്തില്‍ എത്തുക. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു മുന്‍പ് തെരഞ്ഞെടുപ്പ് നടന്നത്.
Also Read : ഡൽഹി കലാപം: പോലീസിനു നേരെ വെടിയുതിർത്ത ഷാരൂഖ് പിടിയിൽ
പലസ്തീന് വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങള്‍ അംഗീകരിക്കുന്നത് ഉള്‍പ്പെടെ യുഎസ് അംഗീകരിച്ച പുതിയ നയങ്ങള്‍ നെതന്യാഹു നടപ്പിലാക്കും. ഇതിന് ഭൂരിപക്ഷം കൂടിയെ തീരൂ എന്നതാണ് പ്രതിസന്ധി. നെതന്യാഹുവും ഡോണൾഡ് ട്രംപും ചേര്‍ന്ന് നടപ്പില്‍ വരുത്തിയ സമാധാന പദ്ധതി പലസ്തീന് എതിര്‍ക്കുകയാണ്.
Also Read : മോദി സോഷ്യല്‍ മീഡിയ വിടില്ല?; മാര്‍ച്ച് എട്ടിന് അക്കൗണ്ട് കൈകാര്യം ചെയ്യുക വനിതകള്‍
ഇസ്രായേലിലെ മൂന്ന് പ്രധാന ടെലിവിഷൻ വാര്‍ത്താ ചാനലുകളുടെ എക്സിറ്റ്പോളുകളാണ് പ്രവചനം നടത്തിയത്. 120 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ്.
അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിന് ഈ പ്രവചനം ഏറെ പ്രതീക്ഷ നല്ക്കുന്നതാണ്. ഈ തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചാം തവണയാണ് 70 കാരനായ നെതന്യാഹു പ്രധാനമന്ത്രി പദത്തില്‍ എത്തുക. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു മുന്‍പ് തെരഞ്ഞെടുപ്പ് നടന്നത്.
Also Read : ഡൽഹി കലാപം: പോലീസിനു നേരെ വെടിയുതിർത്ത ഷാരൂഖ് പിടിയിൽ
പലസ്തീന് വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങള്‍ അംഗീകരിക്കുന്നത് ഉള്‍പ്പെടെ യുഎസ് അംഗീകരിച്ച പുതിയ നയങ്ങള്‍ നെതന്യാഹു നടപ്പിലാക്കും. ഇതിന് ഭൂരിപക്ഷം കൂടിയെ തീരൂ എന്നതാണ് പ്രതിസന്ധി. നെതന്യാഹുവും ഡോണൾഡ് ട്രംപും ചേര്‍ന്ന് നടപ്പില്‍ വരുത്തിയ സമാധാന പദ്ധതി പലസ്തീന് എതിര്‍ക്കുകയാണ്.