ആപ്പ്ജില്ല

മോദി തറക്കല്ലിടാനിരുന്ന നേപ്പാളിലെ ജലവൈദ്യുത പദ്ധതി പ്രദേശത്ത് സ്‌ഫോടനം

മേയ് പതിനൊന്നിന് മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ആരംഭിക്കും.

Samayam Malayalam 29 Apr 2018, 3:49 pm
കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ ബോംബ് സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല .900 മെഗാവാട്ട് ശേഷിയില്‍ നിര്‍മിക്കുന്ന അരുണ്‍ 3 ജലവൈദ്യുത നിലയത്തിന്റെ തുംലിങ്ടറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് സ്‌ഫോടനമുണ്ടായത്.
Samayam Malayalam lo


ഓഫീസിന്റെ ചുറ്റുമതിലിന് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായി ശന്‍ഖുവാസഭ ജില്ലയുടെ ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ ശിവ് രാജ് ജോഷി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കാനിരിക്കെയാണ് സ്‌ഫോടനം.മേയ് പതിനൊന്നിന് മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ആരംഭിക്കും. ഈ സന്ദര്‍ശനത്തിനിടെയാണ് ശിലാസ്ഥാപനം തീരുമാനിച്ചിരുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്