റിയാദ്: സൗദിയിൽ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ഇനിമുതൽ പിഴ ചുമത്തും. തൊഴിൽനിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് ശമ്പളം വൈകിപ്പിക്കുന്ന കമ്പനി ഉടമകൾക്ക് തൊഴിൽ കോടതികൾ പിഴ ചുമത്തുന്നത്. ഇതേത്തുടർന്ന് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ആകെയുള്ള നാലായിരം കേസുകളിൽ 1619 കേസുകളാണ് തൊഴിൽ കോടതി പരിഗണിക്കുന്നത്. ദമാമിൽ 903 കേസുകളും ജിദ്ദയിൽ 293 കേസുകളും എത്തിയതായാണ് റിപ്പോർട്ട്. തൊഴിൽ കേസുകളിൽ വേഗത്തിൽ പരിഹാരം കാണുന്നതിനാണ് തൊഴിൽ കോടതികൾ നിലവിൽവന്നത്. റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് തൊഴിൽ കോടതികൾ ആരംഭിച്ചിരിക്കുന്നത്.
തൊഴിൽ കേസുകൾ പരിഗണിക്കാൻ കഴിഞ്ഞ ഒക്ടോബർ 30നാണ് രാജ്യത്ത് തൊഴിൽ കോടതികൾ നിലവിൽവന്നത്. തൊഴിൽക്കോടതികൾ നിലവിൽവന്നതോടെ പരാതികളുമായി ആളുകൾ തൊഴിൽ കോടതിയെ സമീപിക്കാൻ ആരംഭിച്ചിരുന്നു. റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൊഴിൽ കേസുകൾ പരിഗണിക്കാൻ കഴിഞ്ഞ ഒക്ടോബർ 30നാണ് രാജ്യത്ത് തൊഴിൽ കോടതികൾ നിലവിൽവന്നത്. തൊഴിൽക്കോടതികൾ നിലവിൽവന്നതോടെ പരാതികളുമായി ആളുകൾ തൊഴിൽ കോടതിയെ സമീപിക്കാൻ ആരംഭിച്ചിരുന്നു. റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.