വാഷിങ്ടൺ: യുഎസിൽ നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് 'ഫ്ളൊറെൻസ്' കിഴക്കൻ തീരത്തോട് അടുക്കുന്നു. വിര്‍ജിനിയ, ദക്ഷിണ കരോലിന, ഉത്തര കരോലിന പ്രദേശങ്ങളിലെ 17 ലക്ഷത്തോളം ആളുകള്‍ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറുകയാണ്. അതേസമയം, നേരത്തെ കാറ്റഗറി 4ൽ പെടുത്തിയിരുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിലേയ്ക്ക് മാറിയെന്നാണ് യു എസ് നാഷണൽ ഹറികേൻ സെന്‍ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറിൽ 220 കിലോമീറ്റര്‍ വേഗമാണ് കാറ്റഗറി 4 ചുഴലിക്കാറ്റുകള്‍ക്കുള്ളത്. 154 മുതൽ 177 കിലോമീറ്റര്‍ വരെ വേഗതയാണ് കാറ്റഗറി 2 ചുഴലിക്കാറ്റുകള്‍ക്കുള്ളത്.
ഫ്ലൊറെൻസിന് ശക്തി കുറഞ്ഞെങ്കിലും ജീവഹാനിയ്ക്ക് ഇടയാക്കാൻ മാത്രം ശക്തമാണെന്നും കനത്തമഴയ്ക്ക് സാധ്യയുണ്ടെന്നും എൻഎച്ച്സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗത്ത് കരോലിനയിലെ മിര്‍ട്ടിൽ ബീച്ചിൽ നിന്ന് 520 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്‍റെ സ്ഥാനമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മണിക്കൂറിൽ 28 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് തീരത്തോട് അടുത്തുകൊണ്ടിരിക്കുന്നത്.
ഉത്തര, ദക്ഷിണ കരോലിന സംസ്ഥാനങ്ങളുടെ തീരങ്ങളിൽ വെച്ച് കരയിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും തീരത്തോട് ചേര്‍ന്ന് സഞ്ചരിക്കുമെന്നാണ് എൻഎച്ച്സി റിപ്പോര്‍ട്ട്.
ഫ്ലൊറെൻസിന് ശക്തി കുറഞ്ഞെങ്കിലും ജീവഹാനിയ്ക്ക് ഇടയാക്കാൻ മാത്രം ശക്തമാണെന്നും കനത്തമഴയ്ക്ക് സാധ്യയുണ്ടെന്നും എൻഎച്ച്സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗത്ത് കരോലിനയിലെ മിര്‍ട്ടിൽ ബീച്ചിൽ നിന്ന് 520 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്‍റെ സ്ഥാനമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മണിക്കൂറിൽ 28 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് തീരത്തോട് അടുത്തുകൊണ്ടിരിക്കുന്നത്.
ഉത്തര, ദക്ഷിണ കരോലിന സംസ്ഥാനങ്ങളുടെ തീരങ്ങളിൽ വെച്ച് കരയിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും തീരത്തോട് ചേര്‍ന്ന് സഞ്ചരിക്കുമെന്നാണ് എൻഎച്ച്സി റിപ്പോര്‍ട്ട്.