ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിന് പാക് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിയും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ബിഗോയും പാകിസ്ഥാൻ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടിക്ടോക് നിരോധിക്കാനുള്ള നീക്കം.
ടിക്ടോക് വഴി അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍ പ്രചരിക്കുന്നു എന്നതാണ് പാകിസ്ഥാൻ ഉയര്‍ത്തുന്ന ആരോപണം. ബിഗോയിലൂടെയും ടിക് ടോകിലൂടെയും "സദാചാരവിരുദ്ധവും അശ്ലീലവുമായ" വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ഈ ആപ്പുകളിലെ വിവരങ്ങള്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കുമെന്ന് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോരിറ്റി അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ക്കും സദാചാര പരിധികള്‍ക്കും അനുസരിച്ച് ആപ്പുകളിലെ വിവരങ്ങള്‍ നിയന്ത്രിക്കണമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും അതോരിറ്റി വ്യക്തമക്കി.
Also Read: വാൽവുള്ള എൻ95 മാസ്ക് അപകടം; കൊവിഡിനെ 90% ചെറുക്കുന്ന മാസ്ക് ഉപയോഗരീതി ഇങ്ങനെ, 5 നിര്‍ദേശങ്ങള്‍
എന്നാൽ കമ്പനികള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ നടപടി സ്വീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ബിഗോ ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ടിക് ടോകിന് അവസാന മുന്നറിയിപ്പ് കൊടുത്തതായും പാകിസ്ഥാൻ വ്യക്തമാക്കി.
Also Read: ഇത് കൊവിഡ് കടന്നു ചെല്ലാത്ത ചെങ്കല്‍ചൂളയുടെ കഥ; പുറത്ത് നിന്ന് ആർക്കും പ്രവേശനമില്ല; മാസ്‍കിട്ടു, അകലം പാലിച്ചു
ഏതാനും ആഴ്ചകള്‍ക്ക് മുൻപ് ഇന്ത്യ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്ലിക്കേഷനുകളുടെ നിരോധനം. ചൈനീസ് സൈന്യം ലഡാഖിൽ നടത്തിയ കടന്നുകയറ്റത്തിനു പിന്നാലെ നടപ്പിലാക്കിയ ചൈനീസ് ആപ്പ് നിരോധനം ചൈനയ്ക്ക് നല്‍കിയ തിരിച്ചടിയാണെന്നാണ് നിരീക്ഷണം. ഇന്ത്യയുടെ നിരോധനത്തിനു പിന്നാലെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചൈനീസ് ആപ്ലിക്കേഷനുകള്‍ വിലക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ടിക്ടോക് വഴി അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍ പ്രചരിക്കുന്നു എന്നതാണ് പാകിസ്ഥാൻ ഉയര്‍ത്തുന്ന ആരോപണം. ബിഗോയിലൂടെയും ടിക് ടോകിലൂടെയും "സദാചാരവിരുദ്ധവും അശ്ലീലവുമായ" വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ഈ ആപ്പുകളിലെ വിവരങ്ങള്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കുമെന്ന് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോരിറ്റി അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ക്കും സദാചാര പരിധികള്‍ക്കും അനുസരിച്ച് ആപ്പുകളിലെ വിവരങ്ങള്‍ നിയന്ത്രിക്കണമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും അതോരിറ്റി വ്യക്തമക്കി.
Also Read: വാൽവുള്ള എൻ95 മാസ്ക് അപകടം; കൊവിഡിനെ 90% ചെറുക്കുന്ന മാസ്ക് ഉപയോഗരീതി ഇങ്ങനെ, 5 നിര്‍ദേശങ്ങള്‍
എന്നാൽ കമ്പനികള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ നടപടി സ്വീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ബിഗോ ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ടിക് ടോകിന് അവസാന മുന്നറിയിപ്പ് കൊടുത്തതായും പാകിസ്ഥാൻ വ്യക്തമാക്കി.
Also Read: ഇത് കൊവിഡ് കടന്നു ചെല്ലാത്ത ചെങ്കല്‍ചൂളയുടെ കഥ; പുറത്ത് നിന്ന് ആർക്കും പ്രവേശനമില്ല; മാസ്‍കിട്ടു, അകലം പാലിച്ചു
ഏതാനും ആഴ്ചകള്‍ക്ക് മുൻപ് ഇന്ത്യ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്ലിക്കേഷനുകളുടെ നിരോധനം. ചൈനീസ് സൈന്യം ലഡാഖിൽ നടത്തിയ കടന്നുകയറ്റത്തിനു പിന്നാലെ നടപ്പിലാക്കിയ ചൈനീസ് ആപ്പ് നിരോധനം ചൈനയ്ക്ക് നല്‍കിയ തിരിച്ചടിയാണെന്നാണ് നിരീക്ഷണം. ഇന്ത്യയുടെ നിരോധനത്തിനു പിന്നാലെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചൈനീസ് ആപ്ലിക്കേഷനുകള്‍ വിലക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.