ചൗധരി ഷുഗർ മിൽസ് അഴിമതി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റിൽ
നവാസ് ഷെരീഫിന്റെ കുടുംബത്തിൽ എല്ലാവരും സംശയ നിഴലിലാണ്. മറ്റൊരു അഴിമതി കേസിൽ നവാസ് ഷെരീഫ് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഷുഗർ മിൽസ് കേസിൽ വീണ്ടും അറസ്റ്റിലാകുന്നത്.
Samayam Malayalam 11 Oct 2019, 2:35 pm
ഹൈലൈറ്റ്:
- നവാസ് ഷെരീഫിന്റെ മകളും അറസ്റ്റിൽ
- ഷെരീഫ് കുടുംബത്തിനെതിരെ അഴിമതിയാരോപണങ്ങൾ
- മകളും അനന്തരവനും അറസ്റ്റിൽ
ഇസ്ലാമബാദ്: ചൗധരി ഷുഗർമിൽസ് കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. നാഷണൽ അകൗണ്ടബിലിറ്റി ബ്യൂറോ ആണ് നവാസ് ഷെരീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പഞ്ചസാര കയറ്റുമതിയുടെ സബ്‌സിഡി എന്ന പേരിൽ കോടിക്കണക്കിന് രൂപ നവാസ് ഷെരീഫിന്റെ കുടുംബം തട്ടിയെടുത്തെന്നാണ് കേസ്. ഇതിനായി ചൗധരി ഷുഗർ മിൽസിനെ ഉപയോഗിച്ചെന്നാണ് നാഷണൽ അകൗണ്ടബിലിറ്റി ബ്യൂറോയുടെ വാദം. കേസിൽ നവാസ് ഷെരീഫിനെ റിമാൻഡിൽ ലഭിക്കാൻ എൻഎബി ഇന്ന് കോടതിയെ സമീപിക്കും. അൽ അസീസിയ മിൽസ് അഴിമതി കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് നവാസ് ഷെരീഫ് ഇപ്പോൾ. കൂടാതെ 25 ലക്ഷം ഡോളർ കോടതിയിൽ കെട്ടിവെക്കണമെന്നും ഉത്തരവുണ്ട്.
നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസും അനന്തരവൻ യൂസുഫ് അബ്ബാസും ചൗധരി ഷുഗർ മിൽസ് കേസിൽ റിമാൻഡിൽ കഴിയുകയാണ്. ഈ മാസം 23 വരെയാണ് ഇരുവരുടെയും റിമാൻഡ്. മറിയത്തിനെതിരെ ഷുഗർ മിൽസിന്റെ ഷെയറുകൾ വിറ്റതിൽ തിരിമറി നടന്നുവെന്ന് ആരോപിച്ചാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനമാണ് മറിയത്തിനെതിരെയുള്ള കേസ്.
ഷുഗർ മിൽസിന്റെ 12 ദശലക്ഷം ഷെയറുകൾ മറിയത്തിന്റെ പേരിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മറ്റ് ചില വിദേശികളുടെ പേരിലുണ്ടായിരുന്ന ഷെയറുകളും പണം നൽകാതെ മറിയത്തിനും യൂസുഫിനും നവാസ് ഷെരീഫിനും ലഭിച്ചത് സംശയത്തിനിടയാക്കി. പണം തട്ടിപ്പ് നടന്നതായി വ്യക്തമായതിനാൽ ഷെരീഫ് കുടുംബത്തിലെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് എൻഎബി അറിയിച്ചു. ഷെയറുടമകൾ എന്ന രീതിയിൽ നൽകിയിരുന്ന വിദേശികളുടെ പേരുകൾ വ്യാജമായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസും അനന്തരവൻ യൂസുഫ് അബ്ബാസും ചൗധരി ഷുഗർ മിൽസ് കേസിൽ റിമാൻഡിൽ കഴിയുകയാണ്. ഈ മാസം 23 വരെയാണ് ഇരുവരുടെയും റിമാൻഡ്. മറിയത്തിനെതിരെ ഷുഗർ മിൽസിന്റെ ഷെയറുകൾ വിറ്റതിൽ തിരിമറി നടന്നുവെന്ന് ആരോപിച്ചാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനമാണ് മറിയത്തിനെതിരെയുള്ള കേസ്.
ഷുഗർ മിൽസിന്റെ 12 ദശലക്ഷം ഷെയറുകൾ മറിയത്തിന്റെ പേരിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മറ്റ് ചില വിദേശികളുടെ പേരിലുണ്ടായിരുന്ന ഷെയറുകളും പണം നൽകാതെ മറിയത്തിനും യൂസുഫിനും നവാസ് ഷെരീഫിനും ലഭിച്ചത് സംശയത്തിനിടയാക്കി. പണം തട്ടിപ്പ് നടന്നതായി വ്യക്തമായതിനാൽ ഷെരീഫ് കുടുംബത്തിലെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് എൻഎബി അറിയിച്ചു. ഷെയറുടമകൾ എന്ന രീതിയിൽ നൽകിയിരുന്ന വിദേശികളുടെ പേരുകൾ വ്യാജമായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.