ലഹോർ: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴുവര്‍ഷം തടവുശിക്ഷ. അഴിമതക്കേസില്‍ ആണ് കഴിഞ്ഞവര്‍ഷം സ്ഥാനഭ്രഷ്ടനായ ഷെരീഫിനെ ശിക്ഷിച്ചത്. നിരപരാധിയാണെന്നാണ് ഷെരീഫ് വാദിക്കുന്നത്. തനിക്ക് എതിരെ നടക്കുന്നത് രാജ്യത്തെ സുരക്ഷ സംവിധാനങ്ങളുടെ ഇടപെടലാണെന്നും മൂന്നു തവണ പ്രധാനമന്ത്രിയായ ഷെരീഫ് പറയുന്നു.
വിവാദമായ പാനമ രേഖകളില്‍ നിന്നാണ് ഷെരീഫിന് എതിരെയുള്ള കേസുകള്‍ വന്നത്. മിഡില്‍ ഈസ്റ്റില്‍ നടന്ന ബിസിനസ് ഇടപാടുകളില്‍ അഴിമതി ആരോപണം നേരിടുന്ന ഷെരീഫിന് എതിരെ ഒന്നിലധികം കേസുകള്‍ നിലവിലുണ്ട്. ഈ കേസില്‍ 10.8 ദശലക്ഷം ഡോളര്‍ പിഴയും ഷെരീഫ് അടയ്ക്കണം.
ഷെരീഫിന്റെ പാര്‍ട്ടി പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് അനുകൂലികള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞ വര്‍ഷം കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഷെരീഫിനെ ആജീവനാന്തം രാഷ്ട്രീയത്തില്‍ നിന്ന് കോടതി വിലക്കിയിരുന്നു.
1993ല്‍ സമാനമായ അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെരീഫ് പുറത്തായിരുന്നു. 1997 വീണ്ടും അധികാരത്തില്‍ വന്നു. പക്ഷേ, 1999ല്‍ സൈനിക അട്ടിമറിയില്‍ ഭരണം നഷ്ടപ്പെട്ട് രാജ്യംവിട്ടു. 2007ല്‍ ഒരിക്കല്‍ക്കൂടി പാകിസ്ഥാനില്‍ തിരികെയെത്തി 2013ല്‍ അധികാരത്തില്‍ വന്നെങ്കിലും അധികനാള്‍ തുടരാനാകാതെ പുറത്തായി.
വിവാദമായ പാനമ രേഖകളില്‍ നിന്നാണ് ഷെരീഫിന് എതിരെയുള്ള കേസുകള്‍ വന്നത്. മിഡില്‍ ഈസ്റ്റില്‍ നടന്ന ബിസിനസ് ഇടപാടുകളില്‍ അഴിമതി ആരോപണം നേരിടുന്ന ഷെരീഫിന് എതിരെ ഒന്നിലധികം കേസുകള്‍ നിലവിലുണ്ട്. ഈ കേസില്‍ 10.8 ദശലക്ഷം ഡോളര്‍ പിഴയും ഷെരീഫ് അടയ്ക്കണം.
ഷെരീഫിന്റെ പാര്‍ട്ടി പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് അനുകൂലികള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞ വര്‍ഷം കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഷെരീഫിനെ ആജീവനാന്തം രാഷ്ട്രീയത്തില്‍ നിന്ന് കോടതി വിലക്കിയിരുന്നു.
1993ല്‍ സമാനമായ അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെരീഫ് പുറത്തായിരുന്നു. 1997 വീണ്ടും അധികാരത്തില്‍ വന്നു. പക്ഷേ, 1999ല്‍ സൈനിക അട്ടിമറിയില്‍ ഭരണം നഷ്ടപ്പെട്ട് രാജ്യംവിട്ടു. 2007ല്‍ ഒരിക്കല്‍ക്കൂടി പാകിസ്ഥാനില്‍ തിരികെയെത്തി 2013ല്‍ അധികാരത്തില്‍ വന്നെങ്കിലും അധികനാള്‍ തുടരാനാകാതെ പുറത്തായി.