വുഹു: ചെമ്മീനിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇക്വഡോറിൽ നിന്നും ശീതീകരിച്ച് ഇറക്കുമതി ചെയ്‌ത ചെമ്മീനിൽ വൈറസിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് ചൈന ആരോപിക്കുന്നത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവിയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്പ്രസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
Also Read: റഷ്യൻ വാക്‌സിൻ ഇന്ത്യയിൽ അത്ഭുതം തീർക്കുമോ?; കൊവാക്‌സിനെ മറികടക്കുമോ സ്‌പുട്‌നിക്?
ചൈനയിലെ എൻഹുയി പ്രവശ്യയിലെ വുഹു നഗരത്തിലെ ഭക്ഷണ ശാലയിൽ എത്തിച്ച ചെമ്മീനിലാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നതെന്ന് ചൈന വ്യക്തമാക്കുന്നു. ശീതികരിച്ച നിലയിലാണ് ചെമ്മീൽ എത്തിച്ചത്. നിരവധി കടൽ വിഭവങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. ഭക്ഷണശാലയിലെ കൂറ്റൻ ഫ്രീസറിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ വസ്‌തുക്കളും ആരോഗ്യവകുപ്പ് സീല്‍ ചെയ്‌തു. ഇവിടുത്തെ ജോലിക്കാരോട് നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു.
ജൂലൈ മാസത്തില്‍ സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും എവിടെ നിന്നാണ് കടൽ വിഭവങ്ങൾ എത്തിയതെന്ന് ചൈന വ്യക്തമാക്കിയിരുന്നില്ല. വുഹു നഗരത്തിലെ സംഭവമാണ് പുറത്തുവിട്ടത്.
Also Read: ചെള്ളിലൂടെ പകരുന്ന പുതിയ വൈറസ്; ചൈനയില്‍ ആശങ്ക പടര്‍ത്തി രോഗബാധ, രോഗലക്ഷണങ്ങള്‍ ഇവയാണ്
ഇക്വഡോറിലെ മൊത്ത വ്യപാരിയിൽ നിന്നാണ് വുഹുവിലേക്ക് ചെമ്മീൻ എത്തിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. സിയാമെന്‍, ഡാലിയന്‍ മേഖലയിൽ എത്തിച്ച കടൽ വിഭവങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും ഇവ എവിടെ നിന്നാണ് എത്തിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വുഹു നഗരത്തിൽ എത്തിച്ച ചെമ്മീൻ ഇക്വഡോറിൽ നിന്നുള്ളതാണെന്ന് ചൈന വ്യക്തമാക്കിയത്. ഇതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയെന്നാണ് റിപ്പോർട്ട്.
Also Read: റഷ്യൻ വാക്‌സിൻ ഇന്ത്യയിൽ അത്ഭുതം തീർക്കുമോ?; കൊവാക്‌സിനെ മറികടക്കുമോ സ്‌പുട്‌നിക്?
ചൈനയിലെ എൻഹുയി പ്രവശ്യയിലെ വുഹു നഗരത്തിലെ ഭക്ഷണ ശാലയിൽ എത്തിച്ച ചെമ്മീനിലാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നതെന്ന് ചൈന വ്യക്തമാക്കുന്നു. ശീതികരിച്ച നിലയിലാണ് ചെമ്മീൽ എത്തിച്ചത്. നിരവധി കടൽ വിഭവങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. ഭക്ഷണശാലയിലെ കൂറ്റൻ ഫ്രീസറിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ വസ്‌തുക്കളും ആരോഗ്യവകുപ്പ് സീല്‍ ചെയ്‌തു. ഇവിടുത്തെ ജോലിക്കാരോട് നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു.
ജൂലൈ മാസത്തില്‍ സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും എവിടെ നിന്നാണ് കടൽ വിഭവങ്ങൾ എത്തിയതെന്ന് ചൈന വ്യക്തമാക്കിയിരുന്നില്ല. വുഹു നഗരത്തിലെ സംഭവമാണ് പുറത്തുവിട്ടത്.
Also Read: ചെള്ളിലൂടെ പകരുന്ന പുതിയ വൈറസ്; ചൈനയില്‍ ആശങ്ക പടര്‍ത്തി രോഗബാധ, രോഗലക്ഷണങ്ങള്‍ ഇവയാണ്
ഇക്വഡോറിലെ മൊത്ത വ്യപാരിയിൽ നിന്നാണ് വുഹുവിലേക്ക് ചെമ്മീൻ എത്തിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. സിയാമെന്‍, ഡാലിയന്‍ മേഖലയിൽ എത്തിച്ച കടൽ വിഭവങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും ഇവ എവിടെ നിന്നാണ് എത്തിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വുഹു നഗരത്തിൽ എത്തിച്ച ചെമ്മീൻ ഇക്വഡോറിൽ നിന്നുള്ളതാണെന്ന് ചൈന വ്യക്തമാക്കിയത്. ഇതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയെന്നാണ് റിപ്പോർട്ട്.