ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; മോദി ട്രംപ് കൂടിക്കാഴ്ച
വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക, ഇന്ത്യ-റഷ്യ പ്രതിരോധ കരാര്‍, യുഎസ്-ഇറാൻ പ്രതിരോധം എന്നിവ ഇന്ന് നടക്കുന്ന കൂടിക്കാഴചയിൽ ചര്‍ച്ചയാകും. ഇന്ത്യ ജപ്പാൻ അമേരിക്ക കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്.
Samayam Malayalam 28 Jun 2019, 6:45 am
ഒസാക്ക: ജപ്പാനിലെ ഒസാക്കയിൽ ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവര്‍ അൽപസമയത്തിനകം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം 6.45 നാണ് കൂടിക്കാഴ്ച നടക്കുന്നത്. വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക, ഇന്ത്യ-റഷ്യ പ്രതിരോധ കരാര്‍, യുഎസ്-ഇറാൻ പ്രതിരോധം എന്നിവ ഇന്ന് നടക്കുന്ന കൂടിക്കാഴചയിൽ ചര്‍ച്ചയാകും.
ഇന്ത്യക്ക് പൊതുവായ താൽപര്യങ്ങളാണെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ വ്യാപാര മുൻഗണനാപട്ടികയിൽ നിന്ന് അമേരിക്ക ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കൻ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തിയിരുന്നു. ഇതിനു പിന്നാലെ 28 ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഉയർത്തിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ വിഷയങ്ങള്‍ ഇന്നത്തെ യോഗത്തിൽ ഇരുനേതാക്കളും ചര്‍ച്ചചെയ്യും.
ഇറാൻ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യ-ഇറാൻ ബന്ധത്തിൽ അമേരിക്ക വിയോജിപ്പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ആശയവിനിമയം നടത്തും.
ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള ചര്‍ച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനകൾ ഇരുരാജ്യങ്ങൾ നടത്തുമോയെന്നും ലോകം കാത്തിരിക്കുകയാണ്.
സാങ്കേതികവിദ്യ, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഒസാക്കയിലെ ഉച്ചകോടി ഇന്ത്യക്ക് നിർണായകമാണ്.
ഇന്ത്യക്ക് പൊതുവായ താൽപര്യങ്ങളാണെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ വ്യാപാര മുൻഗണനാപട്ടികയിൽ നിന്ന് അമേരിക്ക ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കൻ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തിയിരുന്നു. ഇതിനു പിന്നാലെ 28 ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഉയർത്തിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ വിഷയങ്ങള്‍ ഇന്നത്തെ യോഗത്തിൽ ഇരുനേതാക്കളും ചര്‍ച്ചചെയ്യും.
ഇറാൻ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യ-ഇറാൻ ബന്ധത്തിൽ അമേരിക്ക വിയോജിപ്പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ആശയവിനിമയം നടത്തും.
ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള ചര്‍ച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനകൾ ഇരുരാജ്യങ്ങൾ നടത്തുമോയെന്നും ലോകം കാത്തിരിക്കുകയാണ്.
സാങ്കേതികവിദ്യ, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഒസാക്കയിലെ ഉച്ചകോടി ഇന്ത്യക്ക് നിർണായകമാണ്.