മിനിയാപൊളിസ്: വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡ് കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ഫ്ലോയിഡിന്‍റെ കൊവിഡ്-19 ബാധിച്ചിരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു.
Also Read: മുഖമില്ല, നേതാവില്ല; ട്രംപിനെ വിറപ്പിക്കുന്ന 'ആന്‍റിഫ'
46 വയസ്സുകാരനായ ഫ്ലോയിഡ് ഏപ്രില്‍ മൂന്നിനാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഫ്ലോയിഡിന്‍റെ മരണത്തിന് ശേഷം മിന്നെസോട്ട ആരോഗ്യ വിഭാഗം അദ്ദേഹത്തിന്‍റെ മൂക്കില്‍ നിന്ന് സ്രവമെടുത്ത് പരിശോധിച്ചപ്പോള്‍ പോസിറ്റീവായിരുന്നുവെന്ന് ആരോഗ്യ വിദഗ്‍ധന്‍ ആന്‍ഡ്രു ബെക്കര്‍ പറഞ്ഞു.
നേരത്തെ പോസിറ്റീവായിരുന്ന ഫ്ലോയിഡിന്‍റെ ശരീരത്തില്‍ വൈറസ് അവശേഷിച്ചിരുന്നതിനാലായിരിക്കാം മരണശേഷവും പോസിറ്റീവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലോയിഡിന്‍റെ മരണത്തിന് കൊറോണ വൈറസ് ഒരു തരത്തിലും കാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Also Read: ട്രംപ് രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്ന് പെന്‍റഗണ്‍ മുന്‍ മേധാവി
മെയ് 25-നാണ് മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറെക് ചൗവിന്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. വെളുത്ത നിറമുള്ള പോലീസ് ഓഫീസര്‍ ഒമ്പത് മിനിറ്റോളം ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്.
മിനിയാപൊളിസില്‍ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയിലെങ്ങും കത്തിപ്പടരുകയായിരുന്നു. രാജ്യത്തെ 140 ഓളം നഗരങ്ങളാണ് കലാപകലുഷിതമായത്. ഫ്ലോയിഡിന്‍റെ അവസാന വാക്കുകളായ എനിക്ക് ശ്വാസം മുട്ടുന്നു (ഐ കാണ്ട് ബ്രീത്) എന്നതാണ് പ്രതിഷേധത്തിന്‍റെ വാചകമായി മാറിയത്.
undefinedAlso Read: അമേരിക്കയുടേത് മനുഷ്യത്വമില്ലാത്ത ക്രൂരത; തുറന്നടിച്ച് ഇറാൻundefined
അതേസമയം, ഫ്ലോയിഡ് കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നില്ലെന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായ മൈക്കല്‍ ബാഡെന്‍ പറഞ്ഞു. ഫ്യൂണറല്‍ ഡയറോടും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും ബാഡെന്‍ പറഞ്ഞു.