ന്യൂഡല്‍ഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ മതം ഉപേക്ഷിക്കണമെന്ന് പാര്‍ട്ടി. പ്രവര്‍ത്തകര്‍ മതം ഉപേക്ഷിച്ച് അടിയുറച്ച മാര്‍ക്സിസ്റ്റ്-നിരീശ്വര വാദികളായി തുടരുകയോ അല്ലാത്തവര്‍ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യണമെന്ന് ചൈനയിലെ മതകാര്യ സമിതി ഉത്തരവിട്ടതായി ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു.
ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദം പിന്തുടരുമ്പോളും രാജ്യത്ത് മതവിശ്വാസം അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ഈശ്വരവിശ്വാസം വെച്ചുപുലര്‍ത്തുന്നത് എല്ലാ അംഗങ്ങളുടെയും മേലുള്ള കളങ്കമാണെന്ന് സ്റ്റേറ്റ് അഡ്‍മിനിസ്ട്രേഷൻ ഫോര്‍ റിലീജിയസ് അഫയേഴ്‍സ് ഡയറക്ടര്‍ വാങ് സുവോന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്‍റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പാര്‍ട്ടി നിലപാടുകള്‍ക്ക് അനുസൃതമായാണ് സുവോന്‍റെ അഭിപ്രായം. മതവിശ്വാസത്തോട് ഒരു പരിധിവരെ സഹിഷ്‍ണുത കാണിക്കുമ്പോളും 90 ശതമാനത്തോളം അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള വിശ്വാസം പിന്തുടരുന്നത് പാര്‍ട്ടി വിലക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ഗവേഷണസ്ഥാപനമായ കൗണ്‍സില്‍ ഓൺ ഫോറിൻ റിലേഷൻസ് പറയുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയും സംസ്കാരവും വൈവിധ്യപൂര്‍ണമാക്കുന്നതിന് വിശ്വാസത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സുവോന്‍റെ നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മതസംഘടനകളെ അംഗീകരിക്കുകയോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യാന്‍ പാടില്ല. വൈരുധ്യാത്മക ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പാര്‍ട്ടി നിലപാടുകള്‍ ഇതുമൂലം തിരിച്ചടി നേരിടുന്നതായാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
'Give up religion or face punishment,' says China's Communist Party to its members
Members of China's Communist Party need to give up religion and "be firm Marxist atheists" or face punishment, the country's religious affairs regulator has said, reported Global Times.
ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദം പിന്തുടരുമ്പോളും രാജ്യത്ത് മതവിശ്വാസം അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ഈശ്വരവിശ്വാസം വെച്ചുപുലര്‍ത്തുന്നത് എല്ലാ അംഗങ്ങളുടെയും മേലുള്ള കളങ്കമാണെന്ന് സ്റ്റേറ്റ് അഡ്‍മിനിസ്ട്രേഷൻ ഫോര്‍ റിലീജിയസ് അഫയേഴ്‍സ് ഡയറക്ടര്‍ വാങ് സുവോന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്‍റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പാര്‍ട്ടി നിലപാടുകള്‍ക്ക് അനുസൃതമായാണ് സുവോന്‍റെ അഭിപ്രായം. മതവിശ്വാസത്തോട് ഒരു പരിധിവരെ സഹിഷ്‍ണുത കാണിക്കുമ്പോളും 90 ശതമാനത്തോളം അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള വിശ്വാസം പിന്തുടരുന്നത് പാര്‍ട്ടി വിലക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ഗവേഷണസ്ഥാപനമായ കൗണ്‍സില്‍ ഓൺ ഫോറിൻ റിലേഷൻസ് പറയുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയും സംസ്കാരവും വൈവിധ്യപൂര്‍ണമാക്കുന്നതിന് വിശ്വാസത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സുവോന്‍റെ നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മതസംഘടനകളെ അംഗീകരിക്കുകയോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യാന്‍ പാടില്ല. വൈരുധ്യാത്മക ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പാര്‍ട്ടി നിലപാടുകള്‍ ഇതുമൂലം തിരിച്ചടി നേരിടുന്നതായാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
'Give up religion or face punishment,' says China's Communist Party to its members
Members of China's Communist Party need to give up religion and "be firm Marxist atheists" or face punishment, the country's religious affairs regulator has said, reported Global Times.