ആപ്പ്ജില്ല

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനി

എണ്ണായിരത്തോളം കോഴിക്കളുള്ള ഫാമിലാണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. ഇതിനെതുടര്‍ന്ന്, പകുതിയിലധികം കോഴികള്‍ ചത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Samayam Malayalam 2 Feb 2020, 10:29 am
ബെയ്ജിംഗ്: കൊറോണ വൈറസ് വിട്ടൊഴിയും മുമ്പെ ചൈനയില്‍ പക്ഷിപ്പനി പടരുന്നു. ചൈനയിലെ ഗ്രാമീണ- കാര്‍ഷിക മന്ത്രാലയം ശനിയാഴ്ചയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഹുനാനിലെ തെക്കന്‍ പ്രവശ്യയിലാണ് അതിവേഗം പടര്‍ന്നുപിടിക്കുന്ന എച്ച്5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam h5n1 bird flu outbreaks in chinas hunan province after coronavirus
കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനി


8,000 ത്തോളം കോഴികളെ വളര്‍ത്തുന്ന ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് വൈറസ് ആദ്യം കണ്ടെത്തിയത്. പകുതിയിലധികം കോഴികള്‍ വൈറസ് ബാധിച്ച് ഇതിനോടകം ചത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്ഷിപ്പനി അതിവേഗം പടരുന്നതിനാല്‍ പ്രവശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു.

ഈ ആഴ്ചയില്‍ ആദ്യം, ഈ വൈറസ് പിടിപ്പെട്ട കോഴിക്കളെ വേര്‍തിരിച്ചെടുക്കാനും മുട്ടകള്‍ നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഇതിനോടകം തന്നെ, കിഴക്കന്‍ യൂറോപ്പില്‍ എച്ച്5എന്‍8 വൈറസ് വ്യാപിച്ചിട്ടുണ്ട്.

മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല. 304 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. 14499 പേർ ചികിൽസ തേടിയിട്ടുണ്ട്. ശനിയാഴ്‌ച മാത്രം 50 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ ചികിൽസ തേടിയ പലരുടെയും ആരോഗ്യനില ഗുരുതരമായതിനാൽ മരണസംഖ്യ വർധിക്കുമെന്ന് അധികൃതർ നല്‍കുന്ന സൂചന. ആവശ്യമായ മുൻ കരുതലുകളും നടപടികളും സ്വീകരിച്ചുവെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയെങ്കിലും മരണനിരക്ക് വർധിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്