ആപ്പ്ജില്ല

ലഷ്‍കറും ഹാഫിസ് സയീദും ബാധ്യതയെന്ന് പാകിസ്ഥാൻ

പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്

TNN 27 Sept 2017, 4:27 pm
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്‍കര്‍-ഇ-തയ്‍ബയും തീവ്രവാദിയായ ഹാഫിസ് സയീദും തങ്ങള്‍ക്ക് ബാധ്യതയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. ന്യൂയോര്‍ക്കിലെ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലാണ് ലഷ്‍കറും ഹാഫിസ് സയീദും തങ്ങള്‍ക്കും ദക്ഷിണേഷ്യയ്‍ക്കും ബാധ്യതയാണെന്ന് ആസിഫ് തുറന്നുപറഞ്ഞത്.
Samayam Malayalam hafiz saeed lashkar e taiba are a liability for us admits pakistans foreign minister
ലഷ്‍കറും ഹാഫിസ് സയീദും ബാധ്യതയെന്ന് പാകിസ്ഥാൻ


പ്രതിസന്ധി സമയങ്ങളില്‍ തങ്ങള്‍ക്കും ദക്ഷിണേഷ്യയ്‍ക്കും ബാധ്യതയായേക്കാവുന്ന ചില‍ര്‍ പാകിസ്ഥാനിലുണ്ടെന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നുമായിരുന്നു ആസിഫിന്‍റെ വാക്കുകള്‍. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഷ്‍കറിനെയും ഹാഫിസ് സയീദിനെയുംകുറിച്ചുള്ള ചോദ്യത്തിനാണ് ഇരു പേരുകളും പരാമര്‍ശിക്കാതെ ആസിഫ് മറുപടി പറഞ്ഞത്. 2008ലെ മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ജമാഅത്ത് ഉദ്ദവ തലവനായ ഹാഫിസ് സയീദ്.

തീവ്രവാദത്തെ തുടച്ചുനീക്കാന്‍ പാകിസ്ഥാന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു പറഞ്ഞ ആസിഫ് ഇതിന് സമയവും വിഭവങ്ങളും ആവശ്യമാണെന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ പാകിസ്ഥാന്‍റെ പങ്കിനെ അംഗീകരിക്കാത്ത ആസിഫ് കഴിഞ്ഞ 20 വര്‍ഷം പാകിസ്ഥാനില്‍ തീവ്രവാദം വളര്‍ന്നതിന് അമേരിക്കയെ ആണ് കുറ്റപ്പെടുത്തിയത്.

'Hafiz Saeed, Lashkar-e-Taiba are a liability for us,' admits Pakistan's foreign minister

Pakistan's foreign minister admitted late yesterday that terrorist Hafiz Saeed and terror group Lashkar-e-Taiba (LeT) are a "liability" for his country and for the South Asian region.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്