കറാച്ചി: കറാച്ചിയിൽ ആശുപത്രിയിലെ ഐസിയുവിൽ ഹിന്ദു ഡോക്‌ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അനിൽകുമാർ (32) എന്നയാളെയാണ് വെള്ളിയാഴ്‌ച ഐസിയുവിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നഈമുദ്ദീൻ പറഞ്ഞു.
അനിൽകുമാർ രാവിലെ ഐസിയുവിലെ സർജിക്കൽ വിംഗിൽ കയറിയതായിരുന്നു. കുറേസമയമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വാതിലിൽ മുട്ടി. മറുപടിയൊന്നും ലഭിക്കാത്തതിനാൽ ഇവർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ ഇയാളെ കസേരയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിനരികിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച ഖുറാൻ അധിക്ഷേപിച്ചതിന് നടന്ന പ്രതിഷേധത്തിനിടെ ഒരു ഹിന്ദു ബിസിനസുകാരൻ കൊല്ലപ്പെടുകയും ഇയാളുടെ സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അനിൽകുമാർ രാവിലെ ഐസിയുവിലെ സർജിക്കൽ വിംഗിൽ കയറിയതായിരുന്നു. കുറേസമയമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വാതിലിൽ മുട്ടി. മറുപടിയൊന്നും ലഭിക്കാത്തതിനാൽ ഇവർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ ഇയാളെ കസേരയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിനരികിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച ഖുറാൻ അധിക്ഷേപിച്ചതിന് നടന്ന പ്രതിഷേധത്തിനിടെ ഒരു ഹിന്ദു ബിസിനസുകാരൻ കൊല്ലപ്പെടുകയും ഇയാളുടെ സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.