ബാങ്കോക്ക്: തായ‍്‍ലൻഡിലെ ഗുഹയിൽ നിന്ന് കുട്ടികളെയും കോച്ചിനെയും രക്ഷിച്ച സംഭവം സിനിമയാക്കാൻ ഹോളിവുഡ് ചലച്ചിത്രലോകം. അമേരിക്കയിൽ നിന്നുള്ള രണ്ട് നിർമ്മാതാക്കൾ സിനിമ ചെയ്യാൻ ആലോചിക്കുന്നുണ്ട്. യഥാർഥ സംഭവ സ്ഥലത്ത് നിന്ന് തന്നെ ഇവർ വീഡിയോകളും മറ്റും എടുത്തിട്ടുണ്ട്.
പ്യുവര്‍ ഫ്‌ലിക്‌സ് ഫിലിംസ് മാനേജിങ് പാര്‍ട്ട്‌നര്‍ മിഖായേല്‍ സ്‌കോട്ടും സഹനിര്‍മാതാവ് ആദം സ്മിത്തും അഭിമുഖങ്ങളും മറ്റും തയ്യാറാക്കി തുടങ്ങി. കുട്ടികളുടെയും കോച്ചിൻെറയും കൂടുതൽ വിവരങ്ങൾ കണ്ടെത്തി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവരെന്നാണ് സൂചന.
2019 അവസാനത്തോടെ സിനിമ തുടങ്ങാനാണ് ഇവരുടെ പദ്ധതി. മൂന്ന് ദിവസത്തെ അതിസാഹസിക രക്ഷാപ്രവർത്തനത്തിന് ശേഷം ചൊവ്വാഴ്ചയാണ് എല്ലാവരെയും ഗുഹയിൽ നിന്ന് രക്ഷിച്ചത്. കനത്ത മഴയും വെള്ളക്കെട്ടും കാരണം ഗുഹയിൽ കുടുങ്ങിപ്പോവുകയായിരുന്നു തായ‍്‍ലൻഡിലെ അണ്ടർ 16 ഫുട്ബോൾ ടീമും അവരുടെ പരിശീലകനും.
പ്യുവര്‍ ഫ്‌ലിക്‌സ് ഫിലിംസ് മാനേജിങ് പാര്‍ട്ട്‌നര്‍ മിഖായേല്‍ സ്‌കോട്ടും സഹനിര്‍മാതാവ് ആദം സ്മിത്തും അഭിമുഖങ്ങളും മറ്റും തയ്യാറാക്കി തുടങ്ങി. കുട്ടികളുടെയും കോച്ചിൻെറയും കൂടുതൽ വിവരങ്ങൾ കണ്ടെത്തി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവരെന്നാണ് സൂചന.
2019 അവസാനത്തോടെ സിനിമ തുടങ്ങാനാണ് ഇവരുടെ പദ്ധതി. മൂന്ന് ദിവസത്തെ അതിസാഹസിക രക്ഷാപ്രവർത്തനത്തിന് ശേഷം ചൊവ്വാഴ്ചയാണ് എല്ലാവരെയും ഗുഹയിൽ നിന്ന് രക്ഷിച്ചത്. കനത്ത മഴയും വെള്ളക്കെട്ടും കാരണം ഗുഹയിൽ കുടുങ്ങിപ്പോവുകയായിരുന്നു തായ‍്‍ലൻഡിലെ അണ്ടർ 16 ഫുട്ബോൾ ടീമും അവരുടെ പരിശീലകനും.