ഹോങ്കോങ്: ഹോങ്കോങിലെ വൻകിട മാധ്യമസ്ഥാപനത്തിൻ്റെ തലവൻ ജിമ്മി ലായിയെ അറസ്റ്റ് ചെയ്ത് ചൈനീസ് ഭരണകൂടം. വിദേശശക്തികള്‍ക്കൊപ്പം ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിവാദമായ രാജ്യസുരക്ഷാനിയമത്തിൻ്റെ മറവിലാണ് ചൈന ജിമ്മി ലായിയെ അറസ്റ്റ് ചെയ്തത്. വിവാദമായ നിയമം പാസാക്കിയതിനു ശേഷം അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളിലൊരാളാണ് ജിമ്മി ലായ്.
ലായിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് മീഡിയ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് സൈമണാണ് അറസ്റ്റ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാധ്യമസ്ഥാപനത്തിൻ്റെ ഓഫീസുകളിൽ പോലീസ് തെരച്ചിൽ നടത്തിയതായും മാര്‍ക്ക് സൈമൺ ട്വിറ്ററിൽ കുറിച്ചു. ഹോങ്കോങ് സമയം രാവിലെ ഏഴു മണിയോടെ 10 പോലീസ് ഉദ്യോഗസ്ഥര്‍ ജിമ്മി ലായുടെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് ലായിയുടെ നിയന്ത്രണത്തിലുള്ള ആപ്പിള്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നത്. 72 കാരനായ ജിമ്മി ലായ്ക്കു പുറമെ മറ്റ് ആറു പേരെക്കൂടി അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: 'കരിപ്പൂർ വിമാനാപകടത്തിനു പിന്നിൽ അശ്രദ്ധ': കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് പോലീസ്
വിദേശശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി രാജ്യസുരക്ഷ അപകടത്തിലാക്കുന്നതിനെതിരെയുള്ള രാജ്യസുരക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 29 അനുസരിച്ചാണ് അറസ്റ്റ് എന്നാണ് പോലീസ് ട്വിറ്റര്‍ ഹാൻഡിൽ വ്യക്തമാക്കിയത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടാൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ചൈനയുടെ വിവാദമായ രാജ്യസുരക്ഷാനിയമം.
ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താൻ ഉപയോഗിക്കുന്ന നിയമത്തിനെതിരെ ആക്ടിവിസ്റ്റുകളും പാശ്ചാത്യരാജ്യങ്ങളും ഇതിനോടകം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജിമ്മി ലായുടെ അറസ്റ്റ് വളരെ മോശം സന്ദേശമാണ് നല്‍കുന്നതെന്നും മാധ്യമങ്ങളിലൂടെ സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എമിലി ലാവു അൽ ജസീറയോടു പറഞ്ഞു.
Also Read: പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ
സ്വയംഭരണപ്രദേശമായിരുന്ന ഹോങ്കോങിൽ ചൈനീസ് ഭരണകൂടം പിടിമുറുക്കുന്നതിൻ്റെ ഭാഗമായാണ് മാസങ്ങള്‍ക്ക് മുൻപ് രാജ്യസുരക്ഷാ നിയമത്തിനും അംഗീകാരം നല്‍കിയത്. ചൈനയുടെ ഹോങ്കോങ് നടപടികളിൽ പ്രതിഷേധിച്ച യുഎസ് ഭരണകൂടം ചൈനയിലെയും ഹോങ്കോങിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ ഹോങ്കോങുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളും പല രാജ്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.
നൂറു വര്‍ഷത്തിലധികമായ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് ചൈനയ്ക്ക് കൈമാറിയത്. ഒരു രാജ്യമെങ്കിലും രണ്ട് നിയമങ്ങള്‍ എന്ന ഉടമ്പടിയോടെ ഹോങ്കോങിന് 50 വര്‍ഷത്തേയ്ക്ക് സ്വയംഭരണം അനുവദിച്ചു കൊണ്ടായിരുന്നു കൈമാറ്റം. എന്നാൽ പുതിയ നിയമം അഭിപ്രായസ്വാതന്ത്ര്യമോ ജനങ്ങളുടെ സ്വാതന്ത്ര്യമോ ഇല്ലാതാക്കില്ലെന്നാണ് ചൈനയുടെയും ഹോങ്കോങിൻ്റെയും ഉദ്യോഗസ്ഥരുടെ നിലപാട്.
ലായിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് മീഡിയ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് സൈമണാണ് അറസ്റ്റ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാധ്യമസ്ഥാപനത്തിൻ്റെ ഓഫീസുകളിൽ പോലീസ് തെരച്ചിൽ നടത്തിയതായും മാര്‍ക്ക് സൈമൺ ട്വിറ്ററിൽ കുറിച്ചു. ഹോങ്കോങ് സമയം രാവിലെ ഏഴു മണിയോടെ 10 പോലീസ് ഉദ്യോഗസ്ഥര്‍ ജിമ്മി ലായുടെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് ലായിയുടെ നിയന്ത്രണത്തിലുള്ള ആപ്പിള്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നത്. 72 കാരനായ ജിമ്മി ലായ്ക്കു പുറമെ മറ്റ് ആറു പേരെക്കൂടി അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: 'കരിപ്പൂർ വിമാനാപകടത്തിനു പിന്നിൽ അശ്രദ്ധ': കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് പോലീസ്
വിദേശശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി രാജ്യസുരക്ഷ അപകടത്തിലാക്കുന്നതിനെതിരെയുള്ള രാജ്യസുരക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 29 അനുസരിച്ചാണ് അറസ്റ്റ് എന്നാണ് പോലീസ് ട്വിറ്റര്‍ ഹാൻഡിൽ വ്യക്തമാക്കിയത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടാൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ചൈനയുടെ വിവാദമായ രാജ്യസുരക്ഷാനിയമം.
ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താൻ ഉപയോഗിക്കുന്ന നിയമത്തിനെതിരെ ആക്ടിവിസ്റ്റുകളും പാശ്ചാത്യരാജ്യങ്ങളും ഇതിനോടകം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജിമ്മി ലായുടെ അറസ്റ്റ് വളരെ മോശം സന്ദേശമാണ് നല്‍കുന്നതെന്നും മാധ്യമങ്ങളിലൂടെ സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എമിലി ലാവു അൽ ജസീറയോടു പറഞ്ഞു.
Also Read: പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ
സ്വയംഭരണപ്രദേശമായിരുന്ന ഹോങ്കോങിൽ ചൈനീസ് ഭരണകൂടം പിടിമുറുക്കുന്നതിൻ്റെ ഭാഗമായാണ് മാസങ്ങള്‍ക്ക് മുൻപ് രാജ്യസുരക്ഷാ നിയമത്തിനും അംഗീകാരം നല്‍കിയത്. ചൈനയുടെ ഹോങ്കോങ് നടപടികളിൽ പ്രതിഷേധിച്ച യുഎസ് ഭരണകൂടം ചൈനയിലെയും ഹോങ്കോങിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ ഹോങ്കോങുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളും പല രാജ്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.
നൂറു വര്‍ഷത്തിലധികമായ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് ചൈനയ്ക്ക് കൈമാറിയത്. ഒരു രാജ്യമെങ്കിലും രണ്ട് നിയമങ്ങള്‍ എന്ന ഉടമ്പടിയോടെ ഹോങ്കോങിന് 50 വര്‍ഷത്തേയ്ക്ക് സ്വയംഭരണം അനുവദിച്ചു കൊണ്ടായിരുന്നു കൈമാറ്റം. എന്നാൽ പുതിയ നിയമം അഭിപ്രായസ്വാതന്ത്ര്യമോ ജനങ്ങളുടെ സ്വാതന്ത്ര്യമോ ഇല്ലാതാക്കില്ലെന്നാണ് ചൈനയുടെയും ഹോങ്കോങിൻ്റെയും ഉദ്യോഗസ്ഥരുടെ നിലപാട്.