ആപ്പ്ജില്ല

പുതിയ സൗഹൃദ പാത തുറന്ന് ഇന്ത്യയും ചൈനയും

ഇന്ന് ഉച്ചക്ക് ഷീ ജിൻപിങ് ഒരുക്കുന്ന ഉച്ചവിരുന്നിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും

Samayam Malayalam 28 Apr 2018, 12:09 pm
വുഹാൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയുടെ പരമ്പരാഗത ചായ സൽക്കാരം നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം ദിനത്തിന് തുടക്കമിട്ടു. ഷീയും മോദിയും ഈസ്റ്റ് ലേയ്ക്ക് തീരത്തെ പൂന്തോട്ട കാഴ്‌ചകൾ ആസ്വദിച്ച ശേഷമായിരുന്നു ചായ സൽക്കാരം. കാഴ്‌ചകൾ കണ്ട് ചൈനയുടെ ശിൽപഭംഗി ലോകത്തോട് വിളിച്ചു പറയുന്ന ഡബിൾ ഡെക്കർ ബോട്ടിൽ ഇരു നേതാക്കളും സവാരി നടത്തി. ഇന്ന് ഉച്ചക്ക് ഷീ ജിൻപിങ് ഒരുക്കുന്ന ഉച്ചവിരുന്നിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.
Samayam Malayalam modi xijinping


കമ്യൂണിസ്റ്റ് ചൈനയുടെ നേതാവായിരുന്ന മാവോ സേതുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമാണ് ഉച്ചകോടിക്ക് വേദിയായ വുഹാൻ. ദോക്ലാം പ്രതിസന്ധിക്ക് ശേഷമാണ് ഇരു നേതാക്കളും സമാധാന ചർച്ചക്കായി ഒന്നിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തീവ്രവാദം പ്രധാനപ്രശ്നമായി കണ്ട് അതിനെതിരെ പോരാടാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇന്ന് രാവിലെ നടന്ന ചായ സൽകാരത്തിനും ബോട്ട് സവാരിക്കുമിടയിലാണ് ഇരുവരും തീരുമാനങ്ങൾ എടുത്തത്.

അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും പ്രതിനിധികളെ ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെ അറിയിച്ചു. സൈന്യങ്ങൾക്കിടയിൽ വിശ്വാസം വളർത്താൻ പ്രത്യേക മാർഗ നിർദേശം കൊണ്ടു വരും. സംയുക്ത സഹകരണത്തോടെ അഫ്‌ഗാനിസ്ഥാനിൽ വൻകിട വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനും ധാരണയായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്